കണ്ണൂര്‍: ( www.truevisionnews.com) ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ വന്‍തോതില്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഇന്‍കം ടാക്സ് ഓഫിസറുടെ ഒന്നേമുക്കാല്‍ കോടി തട്ടിയെടുത്ത സംഘത്തിലെ ഒരാളെ കൂടി കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ പിടികൂടി. ഇതോടെ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. കോഴിക്കോട് മാവൂര്‍ ചെറൂപ്പ കൊടക്കല്ലിന്മേല് കെ.കെ.മുഹമ്മദ് സൈദ്(21) ആണ് പിടിയിലായത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാർഥിയാണ് ഇയാള്‍.
ഉഡുപ്പിയില്‍ ഇന്‍കം ടാക്സ് ഓഫിസറായിരുന്ന പയ്യന്നൂർ ഏഴിലോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. യുട്യൂബില്‍ വന്ന ഗ്രൂപ്പില്‍ നിന്ന് നിര്‍ദേശിച്ച സ്ഥാപനങ്ങളുടെ ഓഹരി വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിവിധ ഘട്ടങ്ങളിലായി പണം നിക്ഷേപിക്കുകയായിരുന്നു. പരിയാരം പൊലീസ് എടുത്ത കേസ് വന്‍ തട്ടിപ്പായതിനാല്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
.gif)

ഈ കേസില്‍ വാണിമേല്‍ പാലോറമ്മല്‍ സ്വദേശി മുഹമ്മദ് ഷെരീഫിനെ (26) കഴിഞ്ഞ ജനുവരി ഒമ്പതിനും മറ്റൊരു പ്രതിയായ മലപ്പുറം മൂത്തേടം മരംവെട്ടിച്ചാല്‍ വെള്ളാട്ടത്തെ ഹൗസില്‍ വി.വി.സനീഷിനെ (31) കഴിഞ്ഞ മാര്‍ച്ച് രണ്ടിനും സംഘത്തിലെ പ്രധാനിയായ മലപ്പുറം മൂത്തേടം പഞ്ചായത്തംഗവും യൂത്ത്കോണ്‍ഗ്രസ് മുന്‍ ജില്ല സെക്രട്ടറിയുമായ എടക്കര മരുതംങ്ങാട് മദാരി ഹൗസില്‍ നൗഫല്‍ മദാരിയെ (42) കഴിഞ്ഞ ഏപ്രില്‍ 17നും അറസ്റ്റ് ചെയ്തിരുന്നു.
one more arrest on scamming income tax officer
