പ്രതിയുടെ ഫോണിൽ ബലാത്സംഗ ദൃശ്യം, മറ്റുള്ളവർക്ക് കൈമാറിയോയെന്ന് പരിശോധന; കൊൽക്കത്ത പീഡനക്കേസിൽ വഴിത്തിരിവ്

പ്രതിയുടെ ഫോണിൽ ബലാത്സംഗ ദൃശ്യം, മറ്റുള്ളവർക്ക് കൈമാറിയോയെന്ന് പരിശോധന; കൊൽക്കത്ത പീഡനക്കേസിൽ വഴിത്തിരിവ്
Jun 28, 2025 09:40 PM | By Athira V

കൊൽക്കത്ത: ( www.truevisionnews.com ) നിയമ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിയുടെ ഫോണിൽനിന്ന് പീഡനദൃശ്യങ്ങൾ കണ്ടെത്തി. കേസിൽ നിർണായകമായ തെളിവാണിത്. ഇരുപത്തിനാലുകാരിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി മനോജിത് മിശ്രയുടെ (31) ഫോണിൽനിന്നാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്.

പീഡനത്തിന്റെ ദൃശ്യങ്ങൾ മറ്റു പ്രതികൾ ഫോണിൽ പകർത്തിയതായി അതിജീവിതയുടെ പരാതിയിൽ പറഞ്ഞിരുന്നു. ദൃശ്യങ്ങൾ ഇവർ മറ്റുള്ളവർക്ക് അയച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണെന്നു മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.

കേസ് അന്വേഷിക്കാൻ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. അതിജീവിതയുടെ കഴുത്തിലും നെഞ്ചിലും ഉരഞ്ഞ പാടുകളുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിരുന്നു.

നേരത്തെ, ബലമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിന്റെയും കടിച്ചതിന്റെയും നഖക്ഷതത്തിന്റെയും പാടുകൾ പെൺകുട്ടിയുടെ ശരീരത്തിൽ ഉള്ളതായി മെഡിക്കൽ പരിശോധനയിൽ വ്യക്തമായെന്നും പൊലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞിരുന്നു. ഫൊറൻസിക് പരിശോധനാഫലം ഇനി ലഭിക്കാനുണ്ട്.

കേസിൽ ഇതുവരെ 4 പേരാണ് അറസ്റ്റിലായത്. അഭിഭാഷകനും പൂർവവിദ്യാർഥിയുമായ മനോജിത് മിശ്ര, വിദ്യാർഥികളായ പ്രമിത് മുഖർജി, സയിബ് അഹമ്മദ്, സുരക്ഷാ ജീവനക്കാരൻ പിനാകി ബാനർജി എന്നിവരാണ് അറസ്റ്റിലായവർ.

മനോജിത് മിശ്രയാണ് കേസിലെ പ്രധാന പ്രതി. ഇയാൾക്ക് തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തിയ മനോജിത് മിശ്ര പിന്നീട് ആവശ്യം നിരസിക്കപ്പെട്ടതോടെ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.



Law student rape case torture footage found accused phone

Next TV

Related Stories
'ലൈക്കും, റീൽസും ജീവനെടുത്തു'; വീഡിയോ എടുക്കാനുള്ള ഐഫോണിനായി പത്തൊമ്പതുകാരനെ കഴുത്തറുത്ത് കൊന്ന് കുട്ടികൾ

Jun 28, 2025 05:01 PM

'ലൈക്കും, റീൽസും ജീവനെടുത്തു'; വീഡിയോ എടുക്കാനുള്ള ഐഫോണിനായി പത്തൊമ്പതുകാരനെ കഴുത്തറുത്ത് കൊന്ന് കുട്ടികൾ

ഐഫോണ്‍ മോഷ്ടിക്കുന്നതിനു വേണ്ടി പത്തൊമ്പതുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി...

Read More >>
Top Stories