മലപ്പുറം: (truevisionnews.com) കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകര്‍ന്നു. റണ്‍വേയുടെ കിഴക്ക് വശത്തായാണ് അപകടം സംഭവിച്ചത്. കൊണ്ടോട്ടിച്ചിറയില്‍ ചുങ്കം സ്വദേശി കോട്ടപ്പറമ്പ് മേലേക്കാട്ട് ഷാഹുല്‍ ഹമീദിന്റെ വീട്ടിലെ കുടിവെള്ള ടാങ്കാണ് തകര്‍ന്നത്. അപകട ഭീഷണിയെ തുടര്‍ന്ന് മാറി താമസിച്ചിരുന്നതിനാല്‍ വലിയ അപകടമാണ് വഴി മാറിയത്.
അതേസമയം ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ - ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തികൂടിയ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നു.
.gif)
വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചിട്ടുമുണ്ട്. ഇത് ഉച്ചക്ക് ശേഷം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാനാണ് സാധ്യത. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും സാധ്യതതയുണ്ട്. നിലവിലുള്ള പ്രവചനം അനുസരിച്ച് ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്രമായ മഴക്കും മെയ് 31 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
huge rock fell Karipur airport's perimeter wall damaging drinking water tank.
