കോഴിക്കോട് പെൺവാണിഭ കേന്ദ്രങ്ങൾ വർദ്ധിക്കുന്നു പോലീസ് ശ്കതമായി ഇടപെടണം -റംഷീന ജലീൽ

കോഴിക്കോട് പെൺവാണിഭ കേന്ദ്രങ്ങൾ വർദ്ധിക്കുന്നു പോലീസ് ശ്കതമായി ഇടപെടണം -റംഷീന ജലീൽ
May 6, 2025 07:56 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com) ഈ അടുത്ത കാലത്തായി കോഴിക്കോട് കേന്ദ്രീകരിച്ചു വീണ്ടും പെൺ വാണിഭ സംഘങ്ങൾ വർധിച്ചു വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്‌ റംഷീന ജലീൽ.

ഇന്നലെ 17 വയസ്സുകാരി പെൺ വാണിഭ സംഘത്തിൽ നിന്നും രക്ഷപ്പെട്ടു പോലീസ് സ്റ്റേഷനിൽ ഓടിയെത്തിയ സംഭവം കോഴിക്കോട് നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലോഡ്ജുകൾ, വീടുകൾ വാടകയ്‌ക്കെടുത്തു അനാശാസ്യ ലോപിയും മയക്കു മരുന്നു ലോപിയും നിർമാതം വാഴുന്ന നഗരമായി കോഴിക്കോട് മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനാൽ അധികൃതരുടെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാവണമെന്ന് റംഷീന ജലീൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നഗരത്തില്‍ ലോ‍ഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന വിവരങ്ങൾ പുറത്ത് വരുന്നത് . അസം സ്വദേശിയായ പതിനേഴുകാരിയാണ് പൊലീസിൽ മൊഴി നൽകിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് മൂന്നുമാസം മുൻപ്‌ പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. ഇയാൾക്കായി മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ഊർജിതമാക്കി.

കേന്ദ്രത്തിൽനിന്ന് ഒരാഴ്ചമുൻപാണ് അതിസാഹസികമായി പെൺകുട്ടി രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നെന്ന് ഇവർ അധികൃതരോടുപറഞ്ഞു. ഒരുദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.

സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാൾ പുറത്തുപോവാറ്. ഒരാഴ്ചമുൻപ്‌ മുറിതുറന്ന് ഇയാൾ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് ഇവർ രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയിൽ പോകുന്നതിനിടയിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

മുറിയിൽനിന്ന് രക്ഷപ്പെട്ട ഉടൻ മുന്നിൽക്കണ്ട ഒരു ഓട്ടോറിക്ഷയിൽക്കയറി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെ പോലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുൻപാകെയെത്തിച്ചു. സിഡബ്ല്യുസി കൗൺസലിങ്‌ നൽകി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയുംചെയ്തു.

അതിനിടയിൽ പെൺകുട്ടിയെ തിരിച്ച് അസമിലേക്ക് കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മാതാവിന്റെ ബന്ധു സിഡബ്ല്യുസി അധികൃതരുടെ മുന്നിലെത്തി. ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ വ്യാജ ആധാർകാർഡാണ് നൽകിയത്. ഇതിൽ 20 വയസ്സെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംശയംതോന്നിയ അധികൃതർ കൂടുതൽ ചോദ്യങ്ങളുന്നയിച്ചതോടെ, ഇത് പെൺകുട്ടിയെ കൊണ്ടുവന്ന യുവാവ് വ്യാജമായി നിർമിച്ചതാണെന്ന് വ്യക്തമായി. കെട്ടിടമേതെന്ന് തിരിച്ചറിയാനും ഒളിവിൽപ്പോയ യുവാവിനെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Prostitution centers increasing Kozhikode police should intervene urgently RamsheenaJaleel

Next TV

Related Stories
കോഴിക്കോട്ടെ എംഡിഎംഎ വേട്ട; പെൺകുട്ടികളെ കൂടെ കൂട്ടിയത് പോലീസിന്റെ ശ്രദ്ധ തിരിക്കാൻ

May 6, 2025 10:52 AM

കോഴിക്കോട്ടെ എംഡിഎംഎ വേട്ട; പെൺകുട്ടികളെ കൂടെ കൂട്ടിയത് പോലീസിന്റെ ശ്രദ്ധ തിരിക്കാൻ

കോഴിക്കോട് എം ഡി എം എ യുമായി യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ...

Read More >>
കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട; കുറ്റ്യാടി സ്വദേശി ഉൾപ്പെടെ നാല് പേർ പിടിയിൽ

May 6, 2025 08:57 AM

കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട; കുറ്റ്യാടി സ്വദേശി ഉൾപ്പെടെ നാല് പേർ പിടിയിൽ

കോഴിക്കോട് നഗരത്തില്‍ എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍...

Read More >>
ഇനിയത് വേണ്ടല്ലോ?.. സ്വയം സമ്മതിച്ചാലേ പരാജയം സംഭവിക്കുകയുള്ളൂ, ബാക്കിയെല്ലാം ഏറ്റ കുറച്ചിലുകളാ..; അദീല അബ്ദുള്ള

May 6, 2025 08:34 AM

ഇനിയത് വേണ്ടല്ലോ?.. സ്വയം സമ്മതിച്ചാലേ പരാജയം സംഭവിക്കുകയുള്ളൂ, ബാക്കിയെല്ലാം ഏറ്റ കുറച്ചിലുകളാ..; അദീല അബ്ദുള്ള

ഐഎഎസ് ഓഫീസറും കൃഷി വകുപ്പ് ഡയറക്ടറുമായ അദീല അബ്ദുള്ള ഫേസ്ബുക്കിൽ പങ്ക് വെച്ച പോസ്റ്റ്...

Read More >>
 ഉടൻ അപേക്ഷിക്കണം; ഊരാളുങ്കൽ സൊസൈറ്റിയിൽ തൊഴിൽ പഠിക്കാനും തൊഴിലിനും അവസരം

May 5, 2025 10:51 PM

ഉടൻ അപേക്ഷിക്കണം; ഊരാളുങ്കൽ സൊസൈറ്റിയിൽ തൊഴിൽ പഠിക്കാനും തൊഴിലിനും അവസരം

ഊരാളുങ്കൽ സൊസൈറ്റിയിൽ തൊഴിൽ പഠിക്കാനും തൊഴിലിനും...

Read More >>
Top Stories