ലഖ്നൗ : ഉത്തർപ്രദേശിൽ പ്ലസ് ടു വിദ്യാർത്ഥി പ്രിൻസിപ്പലിന് നേരെ വെടിയുതിർത്തു. സിതാപൂരിൽ ആണ് സംഭവം. പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈസൻസില്ലാത്ത തോക്കാണ് ഉപയോഗിച്ചതെന്നും കുട്ടി ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ സഹപഠികളുമയി വിദ്യാർത്ഥി വഴക്കിട്ടപ്പോൾ പ്രിൻസിപ്പൽ ഇടപെട്ടിരുന്നുവെന്നും ഇതിന്‍റെ വൈരാഗ്യത്തിലാണ് വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിക്കായി തിരച്ചില്‍ ആരംഭിച്ചെന്നും എഎസ്പി സൗത്ത് എൻപി സിംഗ് പറഞ്ഞു.
അഞ്ചുവയസുകാരിയെ ലൈംഗികമായി ആക്രമിച്ച 70 വയസുകാരന് 14 വർഷം തടവ്
തൃശൂർ : തൃശൂരിൽ അഞ്ചു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച 70 വയസുകാരന് 14 വർഷം തടവ്. തൃശൂർ പൂമല സ്വദേശി ജോസിനെയാണ് ഒന്നാം അഡീഷണൽ കോടതി ശിക്ഷിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം. അഞ്ചു വയസുകാരിയുടെ അമ്മ വിദേശത്ത് ജോലി ലഭിച്ച് പോയി. പിതാവ് ബസ് ജീവനക്കാരനായിരുന്നു. അഞ്ചുവയസുകാരിയെ പരിപാലിക്കാൻ മാസവേതനം നൽകി നിയമിക്കപ്പെട്ടയാളായിരുന്നു പ്രതി.
എന്നാൽ, ഇതിനിടെ ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഈ കേസിലാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് ആയ പിഎം വിനോദ് ഇപ്പോൾ ശിക്ഷ വിധിച്ചത്. 14 വർഷം കഠിന തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം.
തനിക്ക് വാർധക്യ സംബന്ധമായ അസുഖങ്ങളും ആസ്ത്‌മയുമൊക്കെ ഉണ്ടെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി കോടതിയിൽ അപേക്ഷ നൽകിയെങ്കിലും ഇത്ര നിഷ്ഠൂരമായ ഒരു കൃത്യം നൽകിയ പ്രതിയ്ക്ക് സമൂഹത്തിനു സന്ദേശമാകുന്ന ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
Plus Two student shoots at principal in Uttar Pradesh