ആലുവ : സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് പിടിയിൽ. പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് വീട്ടിൽ ഗഫൂർ (35) ആണ് പിടിയിലായത്. ചെങ്ങമനാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആളില്ലാത്ത സമയത്ത് സ്‌കൂൾ ശുചിമുറിയിൽ കയറി ഒളിച്ചിരുന്ന് ഇയാൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ 20 ന് ആണ് സംഭവം. ആരും കാണാതെ ഇയാൾ കുട്ടികൾ ഉപയോഗിക്കുന്ന ശുചി മുറിയിൽ കയറി ഒളിച്ചിരുന്നാണ് കുട്ടികളെ ഉപദ്രവിച്ചത്.
കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിന്നീട് ഒളിവിൽ പോയ ഇയാളെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പള്ളുരുത്തിയിൽ നിന്ന് പിടികൂടിയത്. എഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അരൂർ സ്റ്റേഷനിൽ ഗഫൂറിനെതിരെ കേസുണ്ട്.
എസ്.എച്ച്.ഒ എസ്.എം.പ്രദീപ് കുമാർ, എസ്‌ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് ഏ.എസ്‌ഐ സിനുമോൻ, സി.പി.ഒ മാരായ ലിൻസൻ പൗലോസ്, ഷിബു അയ്യപ്പൻ, കൃഷ്ണരാജ്, കെ.പി സെബാസ്റ്റ്യൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Young man arrested for sexually harassing schoolgirls