തിരുവനന്തപുരം: (truevisionnews.com) കാവിക്കൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. അതിനെ അംഗീകരിപ്പിച്ചെടുക്കാൻ ഗവർണർ കൊണ്ടുനടക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
കാവിക്കൊടി പിടിച്ച ഭാരതാംബയെ കേരളം അംഗീകരിക്കില്ല. സർവകലാശാല മതേതര വേദിയാണ്. അവിടെ സെക്കുലർ അന്തരീക്ഷം നിലനിർത്തേണ്ടത് അനിവാര്യമാണ്. അതിന് നേതൃത്വം കൊടുക്കേണ്ട ചാൻസിലർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു. വിഷയത്തിൽ സർവകലാശാല നിയമപരമായി പരിശോധിക്കുമെന്നും അത് അവർക്കുള്ള അധികാരമാണെന്നും മന്ത്രി പ്രതികരിച്ചു.
.gif)

അതേസമയം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനെതിരെ ഗവർണറെ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രി. ഗവർണർക്ക് രേഖാമൂലം കത്ത് നൽകിയാണ് എതിർപ്പ് അറിയിച്ചത്. ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ പരിപാടികളിൽ ഇത് പാടില്ലെന്നും മുഖ്യമന്ത്രിയുടെ കത്തിൽ ഓർമപ്പെടുത്തൽ.
വിദ്യാഭ്യാസ മന്ത്രിയുടെ ബഹിഷ്കരണതിനെതിരെ ഗവർണറും സർക്കാറിന് കത്ത് നൽകും. അതേസമയം, വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും എത്തി . അടിയന്തരാവസ്ഥയുടെ അൻപത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാർ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവർണർ പരിപാടിക്കെത്തി. വേദിക്ക് പുറത്ത് ഇടത്- കെഎസ്‌യു പ്രവർത്തകരും പ്രതിഷേധിച്ചത് സംഘർഷത്തിൽ കലാശിച്ചു.
country not recognized Bharat who wore silk saree carried saffron flag RBindu
