ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ്: പ്രതി സുകാന്തിന്‍റെ അച്ഛനും അമ്മയും പൊലീസ് കസ്റ്റഡിയിൽ

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ്: പ്രതി സുകാന്തിന്‍റെ അച്ഛനും അമ്മയും പൊലീസ് കസ്റ്റഡിയിൽ
Apr 30, 2025 09:48 PM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലീസ് നീക്കം.

കേസിൽ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലീസ് പറയുന്നത്. തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പ്രതി സുകാന്തിനൊപ്പം മാതാപിതാക്കൾ ഒളിവിലായിരുന്നു എന്നാണ് വിവരം.

ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് സുകാന്തിനെതിരെ കേസെടുത്തിരിക്കുന്നത്. മാര്‍ച്ച് 24നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ജോലി കഴിഞ്ഞു പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്കു തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി. ഉദ്യോഗസ്ഥ മരിച്ചതിനു ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോവുകയായിരുന്നു.

യുവതിയെ ഗർഭഛിദ്രത്തിനു വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹിതരെന്നു തെളിയിക്കുന്ന രേഖകളാണ് വ്യാജമായി തയ്യാറാക്കിയത്. ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് യുവതി ഗർഭഛിദ്രം നടത്തിയത്.

ഇതിനു ശേഷം സുകാന്ത് വിവാഹത്തിൽനിന്നു പിന്മാറുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് യുവതിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

മക്കളുമായി യുവതി പുഴയിൽചാടി ആത്മഹത്യചെയ്ത കേസ്; ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

കോട്ടയം: ( www.truevisionnews.com ) നീറിക്കാട് മക്കളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് അറസ്റ്റുചെയ്തു. ഭര്‍ത്താവായ നീറിക്കാട് സ്വദേശി ജിമ്മി, പിതാവ് തോമസ് എന്നിവരെ ഏറ്റുമാനൂര്‍ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തതിനു പിന്നാലെ അറസ്റ്റുചെയ്യുകയായിരുന്നു.

ആത്മഹത്യ പ്രേരണാക്കുറ്റം, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ചോദ്യംചെയ്യലില്‍ ആത്മഹത്യ പ്രേരണാക്കുറ്റവും ഗാര്‍ഹിക പീഡനവും വ്യക്തമാക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജിസ്‌മോള്‍ പിതാവിന് അയച്ച ഫോണ്‍ ശബ്ദരേഖയടക്കം തെളിവായി കണക്കിലെടുത്താണ് നടപടി.

മരിച്ച ജിസ്‌മോളുടെ കുടുംബം ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 15-നാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോള്‍ തോമസ് (34), മക്കളായ നോഹ(5), നോറ(2) എന്നിവരെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരിയെ പറഞ്ഞയച്ച ശേഷമായിരുന്നു സംഭവം.

വീട്ടിലെ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ജിസ്‌മോള്‍ രണ്ടുമക്കളെയും കൂട്ടി പള്ളിക്കുന്ന് കടവിലെത്തി മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. പുഴയില്‍ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകിയെത്തുന്നനിലയില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രാവിലെ വീട്ടില്‍വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷംനല്‍കിയും ആത്മഹത്യാശ്രമം നടത്തിയ ജിസ്‌മോള്‍, ഇത് പരാജയപ്പെട്ടതോടെ സ്‌കൂട്ടറിലാണ് പള്ളിക്കുന്ന് കടവിലെത്തിയത്. ഇവരുടെ സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ടനിലയില്‍ കണ്ടെത്തിയിരുന്നു. മുത്തോലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ജിസ്‌മോള്‍ തോമസ്. ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

IB officer suicide case Accused Sukant father mother police custody

Next TV

Related Stories
കൊടുങ്ങല്ലൂരിൽ വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 1, 2025 10:28 AM

കൊടുങ്ങല്ലൂരിൽ വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂരിൽ വയോധികൻ പുഴയിൽ മരിച്ച...

Read More >>
പൊലീസ് ജീപ്പ് കണ്ട് കുട്ടികൾ ഓടി;  സംശയം തോന്നി പെട്ടിക്കടയിൽ കയറി നോക്കി, നിരോധിത ലഹരി ഉൽപ്പന്നങ്ങളടക്കം കടക്കാരൻ പൊലീസ് പിടിയിൽ

May 31, 2025 08:33 PM

പൊലീസ് ജീപ്പ് കണ്ട് കുട്ടികൾ ഓടി; സംശയം തോന്നി പെട്ടിക്കടയിൽ കയറി നോക്കി, നിരോധിത ലഹരി ഉൽപ്പന്നങ്ങളടക്കം കടക്കാരൻ പൊലീസ് പിടിയിൽ

തൃശൂർ മുറുക്കാൻ കടയിൽ പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത ലഹരി ഉൽപ്പന്ന വിൽപന...

Read More >>
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി ഉത്പന്നം കൈമാറാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

May 31, 2025 11:28 AM

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി ഉത്പന്നം കൈമാറാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

കുട്ടികൾക്ക് ലഹരി ഉത്പന്നം കൈമാറാൻ ശ്രമം; മൂന്ന് പേർ...

Read More >>
ആനയോട്ടത്തിലെ സ്ഥിരസാന്നിധ്യം, ജേതാവ്; ഗോപീകണ്ണന് അപ്രതീക്ഷിത അന്ത്യം

May 31, 2025 09:12 AM

ആനയോട്ടത്തിലെ സ്ഥിരസാന്നിധ്യം, ജേതാവ്; ഗോപീകണ്ണന് അപ്രതീക്ഷിത അന്ത്യം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനയോട്ടത്തില്‍ ഒമ്പതുതവണ ജേതാവായ കൊമ്പന്‍ ഗോപീകണ്ണന്‍ കുഴഞ്ഞുവീണ്...

Read More >>
Top Stories