കുര്‍ള ബലാത്സംഗക്കേസ്; സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്.

കുര്‍ള ബലാത്സംഗക്കേസ്; സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്.
Nov 29, 2021 12:43 PM | By Vyshnavy Rajan

മുംബൈ : മുംബൈ കുര്‍ളയില്‍ ഇരുപതുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. യുവതിയുടെ വയറിലും നെഞ്ചിലും 26 തവണ കുത്തിയെന്നും തലയില്‍ ചുറ്റി കൊണ്ടടിച്ചുവെന്നും കേസില്‍ അറസ്റ്റിലായ രണ്ടു പേര്‍ പൊലീസിനോട് പറഞ്ഞു.

ചുറ്റിക കൊണ്ടുള്ള അടിയുടെ ആഘാതത്തില്‍ തലയോട്ടി പൊട്ടിയതായും ഒരു കണ്ണ് തെറിച്ചുപോയതായും പൊലീസ് പറഞ്ഞു. പ്രതികളിലൊരാളുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നതായും വിവാഹത്തിന് ഇര നിര്‍ബന്ധിച്ചിരുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ ഇതു നിരസിച്ച പ്രതി സുഹൃത്തുമായി ചേര്‍ന്ന് യുവതിയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു.

കൃത്യമായി പ്ലാന്‍ ചെയ്തു നടത്തിയ കൊലപാതകമാണെന്നും ആയുധങ്ങള്‍ പ്രതികളുടെ വീട്ടില്‍ നിന്നും കൊണ്ടുവന്നതാണെന്നും പൊലീസ് അറിയിച്ചു. യുവതിയെ പ്രതി അവളുടെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടു പോരുകയായിരുന്നു. പ്രതിയുടെ സുഹൃത്ത് ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഇതിനോടകം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

യുവതി അവിടെ എത്തിയപ്പോള്‍ ആദ്യം കത്തി ഉപയോഗിച്ച്‌ കഴുത്ത് മുറിക്കുകയും ചെയ്തു. രണ്ട് പ്രതികള്‍ക്കും ഇരയ്ക്കും 18നും 20നും ഇടയില്‍ പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയാണ് എച്ച്‌ഡിഐഎല്‍ കോളനിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.

അഴുകിത്തുടങ്ങിയ മൃതദേഹം കെട്ടിടത്തിന്റെ 13-ാം നിലയിലെ ലിഫ്റ്റ് റൂമിലാണു കണ്ടെത്തിയത്. സമീപ പ്രദേശത്തുള്ള കുട്ടികള്‍ സോഷ്യല്‍മീഡിയയില്‍ ഇടുന്നതിനായി വീഡിയോ ചിത്രീകരിക്കാന്‍ ഇവിടെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു.

കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വിബി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്ന് ഡിസിപി പ്രണയ് അശോക് പറഞ്ഞു.

''ഇതൊരു സെന്‍സിറ്റീവ് കേസായതിനാല്‍ ഞങ്ങള്‍ കരുതലോടെയാണ് മുന്നോട്ട് പോയത്. ഇരുപതോളം പേരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. സിസി ടിവി അടക്കമുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു. അഴുകിത്തുടങ്ങിയ മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിയുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി'' ഡിസിപി പറഞ്ഞു.

പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

Kurla rape case; Police with further revelations in the incident.

Next TV

Related Stories
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
Top Stories