കോഴിക്കോട് : (truevisionnews.com) ജീവിത കരുപ്പിടിപ്പിക്കാൻ പ്രവാസം തിരഞ്ഞെടുത്ത് അറേമ്പ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കുടുംബങ്ങൾ ഏറെ കേരളത്തിലുണ്ട്. അവരുടെ മനസ്സിൽ ആശങ്കയുടെ ആകാശം നിറയുകയാണ്. ഗൾഫിലെ യുദ്ധ സാഹചര്യം, മലയാളിയുടെ ഭീതി പങ്കുവെച്ച് നാദാപുരത്തെ പ്രവാസിയുടെ സോഷ്യൽ മീഡിയ കുറിപ്പ്.
ഇന്നലെ രാത്രി അമേരിക്കൻ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഇറാഖ് ഖത്തറിൽ നടത്തിയ മിസൈൽ അക്രമം മലയാളികളുടെ മനസ്സിൽ തീർത്ത ആഘാദത്തിൻ്റെ ചെറു ചിത്രമാണ് നാദാപുരം ജാതിയേരിയിലെ യു.കെ റാഷിദ് വരച്ചുകാട്ടിയത്.
.gif)

ഗൾഫിലെ വേനൽ അവധിക്കാലത്ത് കുട്ടികൾക്കൊപ്പം നാട്ടിലെക്ക് മടങ്ങവെ ഉണ്ടായ വലിയ പ്രതിസന്ധി ഉണ്ടാക്കിയ അനുഭവമാണ് കെഎംസിസി നേതാവും പ്രവാസി ബിസിനസ്കാരൻ കൂടിയായ റാഷി എഴുതി ചേർത്തത്. കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ റാഷിയും കുടുംബവും നാട്ടിൽ സുരക്ഷിതരായി എത്തിയ സന്തോഷത്തിലാണ്.
ഫെയിസ് ബുക്ക് കുറിപ്പ് വായിക്കാം....
"രണ്ട് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിനിടയിൽ ഇതുപോലെ ഭയപ്പാട് നിറഞ്ഞ ഒരു യാത്ര എനിക്ക് ഉണ്ടായിട്ടില്ല. ബോംബർ വിമാനങ്ങൾ ഇറാന്റെയും ഇസ്രയേലിന്റെയും ആകാശത്ത് പറന്നുയർന്ന് അതിർത്തിക്കുള്ളിൽ ബോംബ് വർഷിച്ചു കൊണ്ടിരിക്കുന്ന അതീവ പരിഭ്രാന്തിയുള്ള വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ തന്നെയാണ് ഈ വേനൽക്കാലത്തിലെ അവധിക്ക് കുടുംബത്തോടൊപ്പം നാട്ടിലേക്ക് തിരിച്ചത്.
ഞാനും സുഹൃത്ത് ഹാരിസും കുടുംബവും കൂടെ നൗഷാദും ദുബായ് എയർപോർട്ടിൽ നിന്ന് ബോർഡിങ് പാസ് എടുത്ത് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി, വിമാനത്തിൽ കയറാനുള്ള കാത്തിരിപ്പിലായിരുന്നു. യാത്ര പുറപ്പെടാനുള്ള അവസാന നിമിഷത്തിലേക്ക് കടന്നപ്പോഴാണ് സുഹൃത്ത് മുസ്തഫയുടെ ഫോൺ.
“യാത്രയ്ക്ക് പ്രശ്‌നം വല്ലതുമുണ്ടോ റാഷി?”
“ഒന്നുമില്ലെന്ന എന്റെ മറുപടിയിൽ തൃപ്തിയാവാത്ത ഭാവത്താൽ വാട്സപ്പ് തുറന്ന് നോക്കി വിളി എന്നുപറഞ്ഞ് മുഴുമിക്കാതെ ഫോൺ കട്ട് ചെയ്തു . വാട്സ് ആപ്പിൽ നിരവധി മെസേജുകൾ വന്നുകിടക്കുന്നു . ഖത്തറിന്മേൽ ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് അതുവഴിയായുള്ള വ്യോമപാത അടച്ചതായി അറിയിപ്പ്. ആ വിവരം ഇപ്പോൾ മത്സരഭാവത്തോടെ ഷെയർ ചെയ്യപ്പെടുന്നു. യു എ ഇ യും ആകാശപാത അടച്ചിരിക്കുന്നു .
നാട്ടിലേക്ക് പോകുമ്പോൾ പ്രവാസിക്ക് ഉണ്ടാകുന്ന സന്തോഷവും മക്കളുടെ കളിചിരികളും ആശങ്കയിലേക്ക് വഴിമാറി. യാത്രക്കായി നിശ്ചയിച്ച സമയം പിന്നിട്ട് പോകുന്നു. കൂടെയുണ്ടായിരുന്ന നൗഷാദ് ഭയപ്പെടുന്നത് തിരിച്ചു പോകേണ്ടിവരുമോ എന്നത് ആലോചിച്ചിട്ടാണ് . അപ്പോഴാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് പോവേണ്ടവർ വിമാനത്തിലേക്ക് കയറണമെന്ന് അറിയിപ്പ് കിട്ടിയത്. ഉള്‍ഭയത്തോടെ യാത്ര തുടരാൻ തീരുമാനിച്ചു. ക്രമപ്പെടുത്തിയ സീറ്റുകളിൽ ഇരുന്ന് കാത്തിരിക്കെ, നാട്ടിൽ നിന്നുള്ള ഫോൺകോൾ, ഉപ്പയുടെ നിർബന്ധം, പെങ്ങളുടെ വാട്സ്ആപ്പ് സന്ദേശം… എല്ലാം കൂടി വന്നപ്പോൾ – കൈവിട്ടുപോകുന്നത് പോലെ തോന്നി.
അര മണിക്കൂർ കഴിഞ്ഞ് വിമാനം പതുക്കെ നീങ്ങാൻ തുടങ്ങി. ഇമാറാത്തിന്റെ അടച്ച ആകാശപാതയിലൂടെയായിരുന്നു ആ യാത്ര. എല്ലാം റബ്ബിൽ തവക്കുലാക്കി, യുദ്ധസാഹചര്യങ്ങൾ നിശ്ചലമാക്കിയ ആകാശത്തിലൂടെ… കൊച്ചിയിലേക്ക്. നിരവധി വിമാനയാത്രകൾ നടത്തിയ എന്റെ ജീവിതത്തിൽ ഇതുപോലെ ഒരു അനുഭവം ഇത് വരെയില്ല. ഓരോ സമയവും മാറ്റങ്ങൾ കൊണ്ട് നിറഞ്ഞതാണ്. നമ്മൾ പലതും ഭയപ്പെടുന്നു, പക്ഷേ ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പിക്കാൻ കഴിയാതെ പോവുന്ന സാഹചര്യം – സൃഷ്ടാവിന്റെ തീരുമാനം ഇല്ലാതെ ഒന്നും നടക്കില്ലെന്ന അചഞ്ചല വിശ്വാസം ഉൾത്തടങ്ങളിൽ നിറയാതെ പോയോ എന്ന് തോന്നിപ്പോയി .ശൂന്യമായ ആകാശവും ജനനിഭിഡമായ ഭൂമിയും എല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്.
ഒരു പ്രതികൂല സാഹചര്യവുമില്ലെന്ന ഭാവത്താൽ ആകാശം മുത്തമിട്ട് പറക്കുന്ന എമിറേറ്റ്സ് വിമാനത്തിന്റെ വൈമാനികന് വലിയ ഒരു സല്യൂട്ട്! അശാന്തിയുടെ നാളുകൾക്ക് വിടനൽകി ഭൂമിയിൽ എല്ലാവർക്കും സമാധാനമുണ്ടാവട്ടെ ...
Sky of concern War situation Gulf expatriate's note sharing Malayali's fears
