മുംബൈ: (truevisionnews.com) പണത്തിനായി കർഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികൾ പിടിയിൽ. കൊലപാകത്തിന് ശേഷം ഫോൺ കവർന്ന ആറ് കൗമാരക്കാരും 22 വയസ്സുകാരനുംമാണ് അറസ്റ്റിലായത്. സംഘത്തിലെ പതിനഞ്ചുകാരന്റെ ജന്മദിനാഘോഷത്തിനു വേണ്ടിയായിരുന്നു ക്രൂരകൃത്യം നടത്തിയത്.
കോപർഗാവ് ചൻസാലി സ്വദേശി ഗണേഷ് ചത്തറിനെ (42) കഴിഞ്ഞ 8നു രാത്രിയാണു സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തിയ സംഘം ഫോൺ തട്ടിയെടുത്ത് 4,500 രൂപയ്ക്കു വിറ്റു. ആ പണം കൊണ്ട് ആഘോഷം നടത്തുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണു കരിമ്പുപാടത്ത് നിന്ന് ചത്തറിന്റെ മൃതദേഹം കണ്ടെത്തിയത്.
.gif)

അന്വേഷണസംഘം ഫോൺ സിഗ്നൽ ട്രാക്ക് ചെയ്തപ്പോൾ സകോറിയിലെ ഒരാൾ അത് ഉപയോഗിക്കുന്നതായി കണ്ടെത്തി. അയാളെ ചോദ്യംചെയ്തപ്പോഴാണു 7 അംഗസംഘം വിറ്റ ഫോണാണെന്ന് അറിഞ്ഞതും പ്രതികളെക്കുറിച്ചു വിവരം ലഭിച്ചതും. സംഘത്തിലെ 6 പേർ 14–17 വയസ്സുള്ളവരാണെന്നു പൊലീസ് അറിയിച്ചു.
Farmer kidnapped murdered phone stolen seven arrested
