കോഴിക്കോട് : ( www.truevisionnews.com ) വടകര ദേശീയ പാത സർവീസ് റോഡിൽ ഗർത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് കുഴി രൂപപെട്ടത്. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. തുടർന്ന് ദേശീയപാത കരാർ കമ്പനി അധികൃതർ കുഴി നികത്താൻ ശ്രമം തുടങ്ങി. റോഡിൽ കുഴി രൂപപെട്ടതോടെ ദേശീയ പാതയിൽ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.
അതെസമയം സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുകയാണ്. അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അവധിയാണ്. അങ്കണവാടികൾ, മദ്രസ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾക്കും അവധിയായിരിക്കും. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾ നടക്കുമെന്ന് കാസർകോട് കളക്ടറും റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ഇടുക്കി കളക്ടറും വ്യക്തമാക്കി.
.gif)
അതേസമയം, ദേശീയപാത തകർന്ന കൂരിയാട് പബ്ലിക് അക്കൗണ്ട് കമ്മിറ്റി സംഘം സന്ദർശിച്ചു.ചെയർമാൻ കെസി വേണുഗോപാൽ എംപിയും ഉദ്യോഗസ്ഥരുമാണ് എത്തിയത്. റോഡിന്റെ രൂപകല്പനയിലെ വീഴ്ചയാകാം അപകടത്തിലേക്ക് നയിച്ചത് എന്ന് കെസി വേണുഗോപാൽ പറഞ്ഞു.നാളെ നടക്കുന്ന പിഎസി യോഗം വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും നിർമാണ കാലയളവിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Crater formed on Kozhikode Vadakara National Highway service road
