( www.truevisionnews.com) ലാഹോർ വാൾട്ടൺ എയർബേസിൽ വീണ്ടും ഇന്ത്യൻ ഡ്രോൺ ആക്രമണം. 7 പാക് വ്യോമ സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർത്തു. ഇസ്ലാമബാദിൽ ആശങ്ക. സൈറനുകൾ മുഴങ്ങി.

പെഷവാർ സാൽമിയും കറാച്ചി കിംഗ്സും തമ്മിലുള്ള പാകിസ്ഥാൻ സൂപ്പർ ലീഗ് ( പിഎസ്എൽ ) മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം നടന്നത്. ഡ്രോൺ അപകടം ടൂർണമെന്റിലെ കളിക്കാരുടെയും കാണികളുടെയും സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
അപകടത്തിൽ സ്റ്റേഡിയത്തിന് സമീപമുള്ള ഒരു റെസ്റ്റോറന്റ് കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് പറയുന്നു. ഡ്രോണിന്റെ ഉത്ഭവത്തെക്കുറിച്ചും അത് ഏതെങ്കിലും പേലോഡ് വഹിച്ചിരുന്നോ എന്നും അധികൃതർ പ്രദേശം സീൽ ചെയ്തിട്ടുണ്ടെന്നും പാകിസ്താൻ പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. പരുക്കേറ്റ രണ്ട് സാധാരണക്കാരെ ചികിത്സയ്ക്കായി ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർന്ന സാഹചര്യത്തിലാണ്. എല്ലാ തരത്തിലും ഉള്ള തയ്യാറെടുപ്പുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം നൽകി.വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗത്തിൽ ആണ് നിർദേശം.
പിഎസ്എല്ലിൽ പങ്കെടുക്കുന്ന ഇംഗ്ലണ്ട് കളിക്കാർ രാജ്യത്ത് തുടരണോ അതോ നാട്ടിലേക്ക് മടങ്ങണോ എന്ന കാര്യത്തിൽ ഭിന്നതയിലാണെന്ന് ദി ടെലിഗ്രാഫ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സുരക്ഷാ സാഹചര്യം വിലയിരുത്താൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അടിയന്തര യോഗം ചേർന്നു.
drone attack rawalpindi cricket stadium damaged
