വിവാഹ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കൾക്ക് മധുരം നൽകി, തിരിച്ചെത്തിയ ആശയെ കാത്തിരുന്നത് ഏകമകന്റെ വിയോഗവാർത്ത

വിവാഹ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കൾക്ക് മധുരം നൽകി, തിരിച്ചെത്തിയ ആശയെ കാത്തിരുന്നത് ഏകമകന്റെ വിയോഗവാർത്ത
Apr 23, 2025 08:27 PM | By Susmitha Surendran

കർണാൽ: (truevisionnews.com)  വിവാഹത്തിന്റെ ആഘോഷങ്ങൾക്ക് അവസാനിക്കും മുൻപാണ് നാവിക സേനാ ഉദ്യോഗസ്ഥനായ വിനയ് നർവാൾ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ഏക മകന്റെ മരണ വാർത്ത പുറത്ത് വരുമ്പോൾ വിവരം അറിയാതെ കല്യാണ ആഘോഷത്തിന്റെ ഭാഗമായി കർണാലിലെ ബന്ധുക്കൾക്കും അയൽക്കാർക്കും മധുരം വിതരണം ചെയ്യുകയായിരുന്നു വിനയ് നർവാളിന്റെ അന്ന ആശ നർവാൾ.

വിനയിയുടെ വിവാഹത്തിൽ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. നവദമ്പതികൾ തിരിച്ചെത്തിയ ശേഷം ജാഗരണ പ്രാർത്ഥനയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബമുണ്ടായിരുന്നത്.

ചൊവ്വാഴാച പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ വിനയ് കൊല്ലപ്പെട്ടത് ഉച്ചയോടെയാണ്. എന്നാൽ ഹരിയാനയിലെ കർണാലിലെ വീട്ടിൽ വിവരം അറിയുന്നത് വൈകുന്നേരത്തോടെയായിരുന്നു. ഏപ്രിൽ 21നായിരുന്നു നവദമ്പതികൾ പഹൽഗാമിലേക്ക് പുറപ്പെട്ടത്.

സ്വിറ്റ്സർലാൻഡിലേക്കുള്ള ഹണിമൂൺ യാത്ര വിസ ലഭിക്കാൻ വൈകിയതോടെയാണ് ദമ്പതികൾ മിനി സ്വിറ്റ്സർലാൻഡ് എന്ന് പേരുകേട്ട പഹൽഗാമിലേക്ക് ഹണിമൂൺ യാത്ര പദ്ധതിയിട്ടത്. ഏപ്രിൽ 6 മുതൽ വിനയ് നർവാളിന്റെ വിവാഹം ആഘോഷങ്ങളിലായിരുന്നു കുടുംബം.

ഏഴിമലയിലെ നാവിക അക്കാദമിയിൽ നിന്ന് വിനയ് നർവാൾ പാസ് ഔട്ടായതിന് പിന്നാലെ തന്നെ വീട്ടുകാർ വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. സോണിപതിലെ എൻജിനിയറിംഗ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം മൂന്ന് വർഷം മുൻപാണ് വിനയ് നർവാൾ നാവിക സേനയിൽ ചേരുന്നത്.

ഏപ്രിൽ 16ന് ഉത്തരാഖണ്ഡിലെ മുസൂറിയിൽ വച്ചായിരുന്നു വിനയ് നർവാളിന്റെ വിവാഹം നടന്നത്. ഇതിന് പിന്നാലെ കർണാലിൽ വച്ച് നടന്ന റിസപ്ഷന് ശേഷമുള്ള യാത്രയിലാണ് വിനയ് നർവാൾ ഭീകരാക്രമണത്തിന് ഇരയായത്.

ജിഎസ്ടി ഡിപ്പാർട്ട്മെന്റിലെ സൂപ്രണ്ടാണ് വിനയ് നർവാളിന്റെ പിതാവ് രാജേഷ് നർവാൾ. നെഞ്ചിലും കഴുത്തിലും കയ്യിലുമാണ് വിനയ്ക്ക് വെടിയേറ്റത്. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം കശ്മീരിലേക്ക് പോയ ഹിമാന്‍ഷി വിനയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം രാജ്യത്തിന്‍റെ വേദനയായി മാറി. അതിവൈകാരിക രംഗങ്ങൾക്കാണ് ദില്ലി വിമാനത്താവളം സാക്ഷിയായത്.



#Naval #officer #VinayNarwal #killed #Pahalgam #terror #attack.

Next TV

Related Stories
 ഫോണിൽ ഉറക്കെ സംസാരിച്ചതിനേ ചൊല്ലി  തർക്കം, സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്ന് 25കാരൻ

Apr 23, 2025 10:50 PM

ഫോണിൽ ഉറക്കെ സംസാരിച്ചതിനേ ചൊല്ലി തർക്കം, സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്ന് 25കാരൻ

സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് 25 വയസുള്ള സഹപ്രവർത്തകൻ അറസ്റ്റിലായത്....

Read More >>
പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല, സിന്ധു നദീജല കരാര്‍ റദ്ദാക്കി; കനത്ത നടപടികളുമായി ഇന്ത്യ

Apr 23, 2025 10:17 PM

പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല, സിന്ധു നദീജല കരാര്‍ റദ്ദാക്കി; കനത്ത നടപടികളുമായി ഇന്ത്യ

യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍...

Read More >>
വിവാദ പരാമർശം; മന്ത്രി പൊൻമുടിക്കെതിരെ സ്വമേധയാ നടപടിയെടുത്ത് മദ്രാസ് ഹൈക്കോടതി

Apr 23, 2025 09:03 PM

വിവാദ പരാമർശം; മന്ത്രി പൊൻമുടിക്കെതിരെ സ്വമേധയാ നടപടിയെടുത്ത് മദ്രാസ് ഹൈക്കോടതി

ഇരു സമുദായങ്ങളെയും അപമാനിക്കുന്നതാണ് പരാമര്‍ശമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കെ പൊൻമുടിക്കെതിരെ കേസെടുക്കാന്‍ കാരണമില്ലെന്നായിരുന്നു...

Read More >>
വിനയുടെ മൃതദേഹത്തിനരികെ ജയ് ഹിന്ദ് വിളിച്ച് സല്യൂട്ട് നല്‍കി ഹിമാന്‍ഷി; അതിവൈകാരിക രംഗങ്ങൾ, മൃതദേഹം കൊണ്ടുപോയി

Apr 23, 2025 07:39 PM

വിനയുടെ മൃതദേഹത്തിനരികെ ജയ് ഹിന്ദ് വിളിച്ച് സല്യൂട്ട് നല്‍കി ഹിമാന്‍ഷി; അതിവൈകാരിക രംഗങ്ങൾ, മൃതദേഹം കൊണ്ടുപോയി

പശ്ചിമബംഗാൾ സ്വദേശിയായ ബിതൻ അധികാരി ഭാര്യക്കും കുഞ്ഞിനുമൊപ്പമാണ് കശ്മീരിൽ എത്തിയത്. ഭാര്യക്കും മകനും മുന്നിൽ ബിതൻ വെടിയേറ്റു വീണു. ഫ്ലോറിഡയിൽ...

Read More >>
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുമായി രൂക്ഷമായ ഏറ്റുമുട്ടൽ; കൂടുതൽ സൈനികർ കുൽഗാമിലേക്ക്

Apr 23, 2025 07:30 PM

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുമായി രൂക്ഷമായ ഏറ്റുമുട്ടൽ; കൂടുതൽ സൈനികർ കുൽഗാമിലേക്ക്

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൂടുതൽ സൈനികരും സിആർപിഎഫ് ജവാന്മാരും കശ്‌മീർ പൊലീസും സ്ഥലത്തേക്ക്...

Read More >>
പഹൽഗാം ഭീകരാക്രമണം: ലഫ്.വിനയ് നർവാളിന് നാവിക സേന മേധാവി അന്തിമോപചാരമർപ്പിച്ചു, ഉള്ളുലഞ്ഞ് ഭാര്യ ഹിമാൻഷി

Apr 23, 2025 05:08 PM

പഹൽഗാം ഭീകരാക്രമണം: ലഫ്.വിനയ് നർവാളിന് നാവിക സേന മേധാവി അന്തിമോപചാരമർപ്പിച്ചു, ഉള്ളുലഞ്ഞ് ഭാര്യ ഹിമാൻഷി

ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിനയ് യുടെ മൃതദേഹം ഏറ്റുവാങ്ങുന്ന ഹിമാൻഷിയുടെ ദൃശ്യങ്ങൾ കണ്ടുനിന്നവരുടെ...

Read More >>
Top Stories