( www.truevisionnews.com) കളമശ്ശേരി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി കാസർകോഡ് ഉദിനൂർ സ്വദേശി പി.പി അമ്പിളി ആത്മഹത്യ ചെയ്തത് മാനസിക പീഡനത്തെ തുടർന്നെന്ന് കുടുംബം. സഹപാഠികളും ഹോസ്റ്റൽ വാർഡനും മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

കാസർഗോഡ് ഉദിനൂർ തടിയൻകൊവ്വലിലെ പി.പി.അമ്പിളിയെ ഈ മാസം 5 നാണ് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 11 മണിയോടെ സഹപാഠികൾ മുറിയിൽ മൃതദേഹം കണ്ടെത്തിയെന്ന വിവരമാണ് കുടുംബത്തിന് ലഭിച്ചത്. എന്നാൽ പുലർച്ചെ 2.12 വരെ അമ്പിളിയുടെ ഫോൺ ഉപയോഗത്തിലുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
ഹോസ്റ്റൽ മുറിയിലെ സാധനങ്ങൾ അമ്പിളിയുടെ ബാഗിനകത്ത് ഒളിപ്പിച്ചുവെച്ച് കാണാതായതായി പരാതി നൽകി, ഒറ്റപ്പെടുത്തി മാനസികമായി പീഡിപ്പിച്ചു, പഠനം തടസ്സപ്പെടുത്തി തുടങ്ങിയവയാണ് കുടുംബം പറയുന്നു. കോളേജ് പ്രൊഫസർ കൂടിയായ ഹോസ്റ്റൽ വാർഡൻ സഹപാഠികളുടെ ക്രൂരതയ്ക്ക് കൂട്ടുനിന്നതായും കുടുംബം ആരോപിക്കുന്നു.
അമ്പിളി മനോരോഗിയായിരുന്നു എന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും അമ്പിളിയുടെ മാതാവ് പി.പി.ഗീത മുഖ്യമന്ത്രിക്ക് നൽകിയ പരാതി ആവശ്യപ്പെട്ടു
#kalamassery #medical #college #student #ambili #suicide #case
