പാലക്കാട്: ( www.truevisionnews.com ) പി.വി. അന്‍വറിന്റെ ഡി.എം.കെ. റോഡ് ഷോയില്‍ ഏജന്റ് പറഞ്ഞതനുസരിച്ചാണ് വന്നത് എന്ന് പറഞ്ഞ സ്ത്രീയെ ഡി.എം.കെ. അനുയായികള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.
നിങ്ങളെയാരാ റാലിക്ക് വിളിച്ചത് എന്ന് ചോദിക്കുമ്പോള്‍ വേറെ ഒരാളാണ് വിളിച്ചത് എന്ന് സ്ത്രീ പറയുന്നുണ്ട്. ഡി.എം.കെയുടെ ആരെങ്കിലും വിളിച്ചിരുന്നോ പൈസ തന്നിരുന്നോ എന്നു ചോദിക്കുമ്പോൾ ആരും വിളിച്ചില്ലെന്നും പൈസ തന്നില്ലെന്നും സ്ത്രീ വീഡിയോയില്‍ പറയുന്നു.
"കേറിനിക്കാന്‍ പറഞ്ഞു, നിന്നു. അപ്പോള്‍ വേറെ ഒരാള്‍ വന്ന് ചോദിച്ചു നിങ്ങള്‍ വേറെ എവിടെങ്കിലും ജോലിക്കു പോകുന്നുണ്ടോ എന്ന്. അപ്പോൾ ഷൂട്ടിങ്ങിനും കാറ്ററിങ്ങിനും പോകുമെന്ന് പറഞ്ഞു." എന്നിങ്ങനെയൊക്കെയാണ് സ്ത്രീ പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്.
വയസ്സായ ആളായി പോയി അല്ലെങ്കില്‍ ഇതിനുള്ള പണി ഞങ്ങളെടുത്തേനെ എന്നായിരുന്നു അന്‍വറിന്റെ അനുയായി എന്ന് കരുതുന്ന ആളുടെ മറുപടി. നിങ്ങള്‍ ചെയ്തത് ശരിയായില്ല എന്നും ഇയാള്‍ പറയുന്നു.
കഴിഞ്ഞ ദിവസം സ്ത്രീയുടെ പ്രതികരണം വന്ന ശേഷം അന്‍വറിനും ഡി.എം.കെയ്ക്കും തിരിച്ചടി നേരിട്ടിരുന്നു. ഇവരെ മറ്റാരോ കൊണ്ട് വന്ന് നിര്‍ത്തിയതാണ് എന്നാണ് അന്‍വറിന്റെ വിശദീകരണം. താന്‍ സിനിമ നിർമ്മാതാവായതിനാൽ ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വന്നിരുന്നു. അതിന് പുറമെ ചില പരിപാടിയില്‍ നുഴഞ്ഞ് കയറിയെന്നുമാണ് പാർട്ടി സ്ഥാനാർഥിയായ മിന്‍ഹാജ് വ്യക്തമാക്കുന്നത്.
#work #would #have #taken #us #if #not #being #old #man #woman #who #came #DMK #rally #threatened