#WayanadLandslide | മുണ്ടക്കൈ ദുരന്തബാധിതരെ കണ്ട് മടങ്ങി പ്രധാനമന്ത്രി; കളക്ടറേറ്റിൽ അവലോകന യോഗം

#WayanadLandslide | മുണ്ടക്കൈ ദുരന്തബാധിതരെ കണ്ട് മടങ്ങി പ്രധാനമന്ത്രി; കളക്ടറേറ്റിൽ അവലോകന യോഗം
Aug 10, 2024 04:50 PM | By VIPIN P V

കൽപ്പറ്റ: (truevisionnews.com) മുണ്ടക്കൈ ദുരന്തത്തിൽ പരിക്കേറ്റവരെയും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയും കണ്ടശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് കളക്ട‌റേറ്റിൽ നടക്കുന്ന അവലോകന യോഗത്തിനെത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി എന്നിവരടക്കം പങ്കെടുക്കുന്ന യോഗം ആരംഭിച്ചു.

യോഗത്തിൽ മുണ്ടക്കൈ ദുരന്തത്തിൻ്റെ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. പ്രസൻറേഷനായാണ് റിപ്പോർട്ട് പ്രധാനമന്ത്രിക്ക് മുന്നിൽ വെക്കുക.

റിപ്പോർട്ട് കണ്ടശേഷം അദ്ദേഹം വയനാട്ടിൽ നിന്ന് മടങ്ങുമെന്നാണ് കരുന്നത്. യോഗത്തിൽ മുണ്ടക്കൈയ്ക്ക് വേണ്ട സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള മെമൊറാണ്ടം സർക്കാർ പ്രധാനമന്ത്രിക്ക് മുമ്പിൽ വെക്കും.

മൂന്ന് മണിക്ക് മടങ്ങി പോകേണ്ടിയിരുന്ന പ്രധാനമന്ത്രി ആളുകളെ നേരിട്ട് കണ്ട് സംസാരിക്കാൻ തീരുമാനിച്ചതോടെ ഷെഡ്യൂളിൽ മാറ്റം വരികയായിരുന്നു. ദുരന്തബാധിത പ്രദേശമായ ചൂരൽമലയും മേപ്പാടിയിലെ ക്യാമ്പും സന്ദർശിച്ച പ്രധാനമന്ത്രി ക്യാമ്പിൽ കഴിയുന്നവരുമായി നേരിട്ട് സംസാരിച്ചു.

അവരുടെ വിഷമങ്ങൾ പ്രധാനമന്ത്രി കേട്ടു. ക്യാമ്പിൽ ദുരന്തം ബാധിച്ച 12 ഓളം പേരെ പ്രധാനമന്ത്രി കണ്ടു. മെഡിക്കൽ സംഘത്തെയും കണ്ടു. ശേഷം ഡോക്ട‌ർ മൂപ്പൻസ് മെഡിക്കൽ കോളേജിലെത്തിയ പ്രധാനമന്ത്രി ദുരന്തത്തിൽ പരിക്കേറ്റവരെയും സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.

മുഖ്യമന്ത്രിയും ഗവർണറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇവർക്കൊപ്പമുണ്ടായിരുന്നു. കുടുംബം മുഴുവനായും നഷ്‌ടപ്പെട്ട മുഹമ്മദ് ഹാനി, ലാവണ്യ എന്നീ കുട്ടികളോട് ക്യാമ്പിൽ വെച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു.

ദുരന്തഭൂമി നടന്നുകണ്ട് വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മേപ്പാടിയിലേക്ക് പോയത്. ചൂരൽമലയിൽ എഡിജിപി എം ആർ അജിത് കുമാർ കാര്യങ്ങൾ വിശദീകരിച്ചു നൽകി. ബെയ്ലിപ്പാലത്തിലും പ്രധാനമന്ത്രി സന്ദർശനം നടത്തി.

വെള്ളാർമല സ്ക്കൂൾ പരിസരത്ത് എത്തിയപ്പോൾ കുട്ടികളുടെ കാര്യത്തിൽ പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചു, കുട്ടികളുടെ തുടർപഠനത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. തീരുമാനിച്ചതിലും കൂടുതൽ സമയം പ്രധാനമന്ത്രി ചൂരൽമലയിൽ ചെലവഴിച്ചു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിൽ എത്തിയ പ്രധാനമന്ത്രി ആകാശനിരീക്ഷണത്തിന് ശേഷം കൽപ്പറ്റ എസ്കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങി.

ശേഷം റോഡ് മാർഗം ദുരന്തമേഖലയിലേക്ക് എത്തുകയായിരുന്നു. അതിതീവ്ര ദുരന്തമായി ചൂരൽമല ദുരന്തത്തെ മാറ്റാൻ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതോടെ ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസ പ്രവർത്തനങ്ങളൾക്കും കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

#PrimeMinister #returns #meet #Mundakai #disaster #victims #Review #meeting #Collectorate

Next TV

Related Stories
വയനാട്ടിലെ ബന്ധു വീട്ടിൽ ഉറങ്ങിക്കിടന്ന കോഴിക്കോട് നാദാപുരം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ

Jun 22, 2025 06:04 PM

വയനാട്ടിലെ ബന്ധു വീട്ടിൽ ഉറങ്ങിക്കിടന്ന കോഴിക്കോട് നാദാപുരം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ

വയനാട്ടിലെ ബന്ധു വീട്ടിൽ ഉറങ്ങിക്കിടന്ന കോഴിക്കോട് നാദാപുരം സ്വദേശിയായ യുവാവ് മരിച്ച...

Read More >>
ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസ്; കോഴിക്കോട് ഉള്ളിയേരി സ്വദേശി അറസ്റ്റിൽ

Jun 22, 2025 04:33 PM

ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസ്; കോഴിക്കോട് ഉള്ളിയേരി സ്വദേശി അറസ്റ്റിൽ

ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ പൊലീസ് അറസ്റ്റ്....

Read More >>
കല്ലാറിൽ നിന്ന് റോഡിലേക്ക് കുതിച്ചെത്തി കടുവ; കണ്ടത് പട്രോളിങ്ങിനു പോയ പൊലീസ് ഉദ്യോഗസ്ഥർ

Jun 22, 2025 03:33 PM

കല്ലാറിൽ നിന്ന് റോഡിലേക്ക് കുതിച്ചെത്തി കടുവ; കണ്ടത് പട്രോളിങ്ങിനു പോയ പൊലീസ് ഉദ്യോഗസ്ഥർ

രാത്രികാല പട്രോളിങ്ങിനു പോയ പൊലീസുകാർ വനഭാഗത്തെ റോഡിൽ കടുവയെ...

Read More >>
Top Stories