(truevisionnews.com) മൂന്നാം മോദി സർക്കാരിന്റെ പുനരാംഭിച്ച മൻ കി ബാത്ത് പരിപാടിയിൽ കേരളത്തിലെ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾ നിർമിക്കുന്ന കാർത്തുമ്പി കുടകളെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു.
അവരുടെ നിർമാണ സഹകരണ സംഘത്തെയും കർത്തുമ്പി കുടകളെയും കുറിച്ച് ലോകത്തിലെ ജനങ്ങൾക്ക് വെളിപ്പെടുത്തി. കേരള സംസ്കാരത്തിൽ കുടകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
അവിടെയുള്ള പല ആചാരങ്ങളുടെയും പ്രധാന ഭാഗമാണ് കുടകൾ. എന്നാൽ ഞാൻ പറയുന്ന കുട 'കാർത്തുമ്പി കുടകൾ' ആണ്, ഇവ കേരളത്തിലെ അട്ടപ്പാടിയിൽ നിർമ്മിച്ചതാണ് എന്നും മോദി വെളിപ്പെടുത്തി.
ആദിവാസി സ്വാതന്ത്ര്യസമര നായകരായ വീർ സിധു, കാൻഹു എന്നിവർക്ക് ആദരം അർപ്പിച്ച് സന്താളി ഗാനം പങ്കുവെച്ചു. ഭരഘടനയിലും ജനാധിപത്യത്തിലും വിശ്വാസം അർപ്പിച്ച് തെരഞ്ഞെടുപ്പിന്റ ഭാഗമായ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുള്ള മാതാവിന്റെ പേരിൽ ഒരു വൃക്ഷം, പദ്ധതിയുടെ ഭാഗമാകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി,അന്താരാഷ്ട്ര യോഗാ ദിനാചരണം, ആഗോളതലത്തിൽ ഇന്ത്യൻ സിനിമകളുടെ മികവിനെക്കുറിച്ചും പരാമർശിച്ചു. 2014 ഒക്ടോബറിൽ ആരംഭിച്ച മൻ കി ബാത്ത് പരിപാടിയുടെ 111മത്തെ എപ്പിസോഡ് ആണ് ഇന്നത്തേത്.
#thanked #people #narendraModi #referring #Karthumpi #umbrellas #Attapadi #mannkibaat
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)