ന്യൂഡൽഹി: www.truevisionnews.com ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നാലു ദിവസം വീട്ടിൽ സൂക്ഷിച്ച 55 വയസുകാരൻ അറസ്റ്റിൽ. ഗാസിയാബാദ് സ്വദേശിയായ ഭരത് സിങ്ങാണ് അറസ്റ്റിലായത്. ഗാസിയാബാദിലുള്ള ഹൗസിങ് കോളനിയിലെ വാടക ഫ്ലാറ്റിലാണ് സംഭവം.
വീട്ടിൽനിന്നും അസഹനീയമായ ദുർഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഭരത് സിങ്ങ് തന്നെയാണ് പൊലീസിനെ വിളിക്കാൻ അയൽക്കാരോട് ആവശ്യപ്പെട്ടത്.
ഭരത് സിങ്ങിന്റെ ഭാര്യ സുനിതയുടെ (51) മൃതദേഹം ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നരേഷ് കുമാർ അറിയിച്ചു.
കുടുംബപ്രശ്‌നത്തെ ചൊല്ലിയുണ്ടായ വഴക്കിനിടെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഭരത് സിങ് സമ്മതിച്ചു. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
സുനിതയുടെ വീട്ടുകാരെ വിവരമറിയിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വീടിനു മുന്നിലിരുന്ന ഭരത് സിങ് വഴിയേ പോയവരോടെല്ലാം താൻ ഭാര്യയെ കൊന്നുവെന്ന് വിളിച്ചുപറയുകയായിരുന്നുവെന്ന് ഒരു അയൽവാസി പറഞ്ഞു. ‘എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
ഞാൻ ഭാര്യയെ കൊന്നുവെന്നും എന്നെ അറസ്റ്റ് ചെയ്യൂവെന്നും പറഞ്ഞ് അയാൾ നിലവിളിക്കുകയായിരുന്നു. തുടർന്നാണ് ഞങ്ങൾ പൊലീസിൽ വിവരമറിയിച്ചത്’ – അയൽവാസി പറഞ്ഞു.
#man #kills #wife #keeps #body #4 #days #then #tasks #neighbours #call