കോഴിക്കോട് : ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ ടി .പി . രാജീവന്റെ എഴുത്തിനേയും ജീവിതത്തേയും അനുസ്മരിച്ച് ഉറ്റ ചങ്ങാതിമാർ.

സെഷനിൽ ടി.പിയെ അടുത്തറിഞ്ഞ കൽപ്പറ്റ നാരായണൻ , അൻവർ അലി , ഒ . പി . സുരേഷ് എന്നിവർ പങ്കെടുത്തു. ഡോ: അനു പാപ്പച്ചൻ മോഡറേറ്ററായി. ടി .പി . രാജീവൻ 2022 ന്റെ കാവ്യനഷ്ടമാണെന്ന് അനു പാപ്പച്ചൻ നിരീക്ഷിച്ചു.
ക്ലീഷേയല്ലാത്ത എഴുത്തുകൾ ആയിരുന്നതിനാലാണ് അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയതെന്ന് കല്പ്പറ്റ നാരായണൻ കൂട്ടിച്ചേർത്തു.
അൻവർഅലി "ഹൊഗനക്കൽ”എന്ന ടി.പി യുടെ കവിത ചൊല്ലിക്കൊണ്ട് ടി.പിയുടെ എഴുത്തിനെക്കുറിച്ചും, ആഖ്യാനാരീതിയെക്കുറിച്ചും സംസാരിച്ചു . ഒ.പി സുരേഷ് ടി.പിയുടെ ‘പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ ‘എന്ന ടി.പി യുടെ നോവൽ അദ്ദേഹം കേട്ടിരുന്ന കഥകളിൽ നിന്നും അന്വേഷണങ്ങളിൽ നിന്നും രൂപപ്പെട്ടതാണെന്നും വ്യക്തമാക്കി.
kerala literature festival 2023 Poetry loss: T.P. Rajiv's writing and life; They are close by sharing memories
