തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവർഷക്കെടുതിയെ തുടർന്ന് വായ്പകൾക്ക് സംസ്ഥാന സർക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകളിലെ ജപ്തി നടപടികൾക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഡിസംബർ 31 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴക്കെടുതിമൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കൊവിഡ് അടച്ചിടലും കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ മൊറട്ടോറിയം നീട്ടാനുള്ള നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
ഇതിനിടെ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായങ്ങൾ വേഗത്തിലാക്കാനും സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. കാലവർഷക്കെടുതിയിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
rain disaster ; The state government has declared a moratorium on loans