എറണാകുളം : എറണാകുളം പുത്തൻതോടിൽ സ്കൂൾ വാർഷിക ദിനാഘോഷത്തിനിടെ ഒമ്പതര വയസുകാരിയെ പീഡിപ്പിച്ച് കേസിൽ ചവിട്ടുനാടകം അധ്യാപകനെ വെറുതേ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ.
സംശയത്തിന്‍റെ അനൂകൂല്യം നൽകി ചവിട്ടുനാടകം അധ്യാപകനെ വെറുതേ വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാനം ഫയൽ ചെയ്ത ഹർജിയിൽ സുപ്രീം കോടതിയുടെ ഇടപെടൽ.
കേസിലെ പ്രതിയായിരുന്ന ചവിട്ടുനാടകം അധ്യാപകൻ സഹദേവന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിൽ മെഡിക്കൽ തെളിവുകൾ ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് കേരളത്തിന്‍റെ വാദം.
പ്രോസിക്യൂഷന്‍റെ പ്രധാന കണ്ടെത്തലുകൾ പലതും പരിഗണിക്കാതെ കോടതിയുടെ ഭാഗത്ത് നിന്ന് കേസിൽ പിഴവ് സംഭവിച്ചെന്നും ഹർജിയിലൂടെ സംസ്ഥാനം ചൂണ്ടികാട്ടിയിട്ടുണ്ട്.
സംസ്ഥാനത്തിന്‍റെ സ്റ്റാൻഡിംഗ് കൗൺസൽ ഹർഷാദ് വി ഹമീദാണ് ഹർജി ഫയൽ ചെയ്തത്. കേസ് ഒക്ടോബർ പത്തിന് കോടതി വീണ്ടും പരിഗണിക്കും. പുത്തൻതോട് സ്കൂളിന്‍റെ വാർഷിക ആഘോഷത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
2013 ലായിരുന്നു ഇത്. കേസിൽ ജീവപരന്ത്യം ശിക്ഷയായിരുന്നു വിചാരണ കോടതി പ്രതിക്ക് വിധിച്ചത്. എന്നാൽ ഹൈക്കോടതി സംശയത്തിന്‍റെ ആനുകൂല്യം നൽകി പ്രതിയെ വെറുതേ വിടുകയായിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലെത്തിയത്.
ലൈംഗികബന്ധം നിഷേധിച്ചു; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്
ബെംഗളൂരു : ലൈംഗികബന്ധം നിഷേധിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം മലയിടുക്കില്‍ തള്ളി ഭര്‍ത്താവ്. ബെംഗളൂരുവിലാണ് യുവാവ് വിവാഹം കഴിഞ്ഞ് ഒരുവര്‍ഷമാകും മുമ്പ് സ്വന്തം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്.
മഡിവാളയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ പൃഥ്വിരാജ് സിങ് ആണ് ഭാര്യ ജ്യോതി കുമാരിയെ കൊലപ്പെടുത്തിയത്. പൃഥ്വിരാജ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് ആരോപിച്ച് പൃഥ്വിരാജ് സിങ് ഓഗസ്റ്റ് നാലാം തീയതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഭാര്യ വീട് വിട്ട് പോയെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. യുവതിക്കായുള്ള അന്വേഷണത്തിനിടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തിയതോടെയാണ് കൊലീപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
ഭാര്യ ഇടയ്ക്കിടെ വീട് വിട്ട് പോകാറുണ്ടെന്നും ഈ സമയത്തെല്ലാം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാറുണ്ടെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അടുത്തദിവസങ്ങളില്‍ മാത്രമാണ് ജ്യോതികുമാരിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്നും നേരത്തെ വീട് വിട്ട് പോയിട്ടുണ്ടെന്ന പൃഥ്വിരാജ് സിങിന്‍റെ മൊഴി കള്ളമാണെന്നും കണ്ടെത്തി.
മാത്രമല്ല, ഓഗസ്റ്റ് മൂന്നാം തീയതി ദമ്പതിമാര്‍ ഉഡുപ്പിയിലേക്ക് യാത്ര പോയിട്ടുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന് പൃഥ്വിരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരളഴിഞ്ഞത്. യുവതി തന്‍റെ പ്രായം മറച്ചുവച്ചാണ് വിവാഹം കഴിച്ചതെന്നാണ് പ്രതിയുടെ ആരോപണം.
പ്രായം കുറച്ച് പറഞ്ഞ് തന്നെ കബളിപ്പിച്ചെന്നും ലൈംഗിക ബന്ധത്തിന് സമ്മതിക്കാതെ അവഗണിച്ചെന്നും പ്രതി മൊഴി നല്‍കി. ഇതിലുള്ള പകയാണ് കൊലപാകത്തിലേക്കെത്തിയത്. രണ്ടുവര്‍ഷം മുമ്പാണ് ഇലക്ട്രീഷ്യനായ പൃഥ്വിരാജ് ബെംഗളൂരുവിലെത്തിയത്.
ഒമ്പതുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. തുടര്‍ന്ന് ദമ്പതിമാര്‍ ബെംഗളൂരുവിലെത്തി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ദാമ്പത്യത്തിന്‍റെ ആദ്യനാളുകളില്‍ തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇത് പിന്നീട് രൂക്ഷമായി.
പൃഥ്വിരാജ് മൃഗത്തെപ്പോലെ തന്നെ ആക്രമിക്കുകയാണെന്ന് യുവതി നിരന്തരം പരാതിപ്പെട്ടിരുന്നു. പ്രായം മറച്ച് വച്ചത് ചോദ്യം ചെയ്തപ്പോള്‍ തന്നെ അവഹേളിച്ചെന്നും പ്രതി പറയുന്നു.
ഒടുവില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചെന്നും പൃഥ്വിരാജ് സിങ് വെളിപ്പെടുത്തി. ഇയാളുടെ സുഹൃത്തായ സമീര്‍കുമാറിനും ഒളിവില്‍പോയ ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
A nine-and-a-half-year-old girl was molested; The intervention of the Supreme Court in the case of leaving the teacher alone