പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് യുവാവിനെ പിടികൂടാനെത്തിയ പൊലീസ് നടത്തിയ റെയ്ഡിനിടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലാണ് സംഭവം. റോഷ്നിയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പൊലീസ് വെടിവയ്പ്പിലാണ് റോഷ്നി കൊല്ലപ്പെട്ടതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുമ്പോള്‍ നാട്ടുകാരില്‍ ഒരാളാണ് വെടിവെച്ചതെന്ന് പൊലീസും പറയുന്നു.
പതിനഞ്ച് പേരടങ്ങുന്ന പൊലീസ് സംഘം രാത്രി ഗ്രാമത്തിലെത്തുകയും റോഷ്നിയുടെ മകനായ അബ്ദുല്‍ റഹ്മാനെ പശുക്കശാപ്പ് ആരോപിച്ച് പിടിച്ചുകൊണ്ട് പോകാന്‍ ഒരുങ്ങിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
അബ്ദുല്‍ റഹ്മാനെ കൊണ്ടു പോകുന്നത് റോഷ്നി തടഞ്ഞതോടെ പൊലീസുകാരിലൊരാള്‍ വെടിയുതിര്‍ത്തുവെന്നാണ് ഇയാളുടെ സഹോദരനായ അതിർഖാന്‍ പറയുന്നത്. സഹോദരിയുടെ വിവാഹത്തിനായുള്ള ഒരുക്കത്തിലായിരുന്നു കുടുംബാംഗങ്ങളെന്ന് അതിര്‍ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Accused of slaughtering a cow; The woman was shot and killed during a police raid