മലപ്പുറം : ( www.truevisionnews.com ) ഇഞ്ചോട് ഇഞ്ച് പൊരുതി മുന്നേറിയ വാശിയേറിയ ഉപതെരഞ്ഞെടുപ്പിൽ രസകരമായ ഗണിതത്തിലെ കളി. ഇടത് പക്ഷ ജനാധി പത്യമുന്നണി സ്ഥാനാർഥിയായ എം സ്വരാജിനെ ആറുപേർ കൂടി പിന്തുണച്ചിരുന്നെങ്കിൽ അത് സംഭവിക്കുമായിരുന്നു. മറുവശത്ത് എതിർ സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിന് നാൽപ്പത് വോട്ട് കൂടി കിട്ടിയിരുന്നെങ്കിൽ നിലമ്പൂരിലെ കണക്കുകൾ അതിലേറെ കളാറാവുമായിരുന്നു.
11077 ലീഡിൽ നിലമ്പൂരുകാര്‍ സ്‌നേഹത്തോടെ ബാപ്പുട്ടിയെ ജയിപ്പിച്ചപ്പോൾ ഒരു നാൽപ്പത് വോട്ട് കൂടെ കിട്ടിയിരുന്നെങ്കിൽ 77737 എന്ന നമ്പറിൽ നിന്ന് 77777 എന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന് വെറും ആറ് പേർ കൂടി പിന്തുണച്ചിരുന്നെങ്കിൽ 66660 എന്നതിൽ നിന്ന് 66666 എന്ന മാജിക് നമ്പറുകളിലേക്ക് ഈ കണക്കുകൾ മാറി മറിയുമായിരുന്നു.
.gif)

ഇങ്ങനെ വരുമ്പോൾ 11111 വോട്ടുകൾ എന്ന ഭൂരിപക്ഷം എന്ന അത്ഭുത സംഖ്യയും നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ കാണാനായേനെ. അതിജീവനത്തിന്റെ കഥയാണ് ചാലിയാറിന്റെ തീരത്തെ നിലമ്പൂരിൽ നിന്നും എക്കാലവും കേരളം കേട്ടത്. കാട്ടുമൃഗങ്ങളോട്, പ്രളയത്തോട്, ഉരുൾപൊട്ടലിനോട്, കൃഷിയോട്... എന്നും അതിജീവിച്ചു മുന്നേറുന്ന ജനതയാണ് നിലമ്പൂരിലേത്. അപ്രതീക്ഷിതമായി എത്തിയ ഉപതെരഞ്ഞെടുപ്പും മുന്നണികൾക്ക് മാത്രമല്ല, സ്ഥാനാർഥികൾക്കും അതിജീവന പോരാട്ടം തന്നെയായിരുന്നു.
മൂന്നാം ഭരണത്തുടർച്ചയ്ക്ക് എൽ.ഡി.എഫിന് നിലമ്പൂർ അതിജീവിക്കണമായിരുന്നു. ഭരണത്തിലേറണമെങ്കിൽ യു.ഡി.എഫിനും നിലമ്പൂർ കടമ്പ കടന്നുകാണിക്കണമായിരുന്നു. രണ്ട് ടേം മണ്ഡലത്തിന്റെ എം.എൽ.എയായിരുന്ന പി.വി അൻവർ എന്ന സ്വതന്ത്രനും ഇത് സമാനതകളില്ലാത്ത അതിജീവന പോരാട്ടം നിലമ്പൂരിൽ കാഴ്ചവെച്ചു.
What Swaraj got six more votes The by election Nilambur and the surprise the numbers
