മലപ്പുറം: ( www.truevisionnews.com ) യുഡിഎഫിലെ ചിലർ തനിക്കെതിരെ നീങ്ങുന്നു, പിണറായിസത്തിനെതിരെ പോരാട്ടം തുടരും. താൻ ആരെയും കണ്ടെല്ല രാജി വെച്ചത്. വാർത്താ സമ്മേളനം നടത്തിയാണ് മുൻ എംഎൽഎ പിവി അൻവർ ഇക്കാര്യങ്ങൾ പറഞ്ഞത്.
യുഡിഎഫിലെ പലർക്കും ഗൂഡലക്ഷ്യങ്ങൾ ഉണ്ട്. പ്രധാന മന്ത്രിയുടെ മുൻകാല അക്രമത്തിനെതിരെ നിയമ സഭയിൽ സംസാരിച്ചതിന് ബിജെപി നേതാവിൽ നിന്ന് തനിക്ക് ഭീഷണി ഉണ്ടായിട്ടുണ്ട്. കേരളത്തിലെ പുഴയിൽ അടിഞ്ഞ് കൂടിയ മണൽ വാരാത്തത് എം സാൻ്റ് ഉല്പാദിപ്പിക്കുന്ന ക്വാറി ഉടമകളുടെ സാമ്പത്തിക സമ്മർദ്ദത്തിന് കീഴടങ്ങിയാണ്.
.gif)
യുഡിഎഫുമായുള്ള ചര്‍ച്ചയില്‍ വ്യക്തത വന്നിട്ടില്ലെന്നും വ്യക്തതക്കായി കാത്തിരിക്കുകയാണെന്നും പി.വി അന്‍വര്‍ കൂട്ടിച്ചേർത്തു. ശത്രുവിനൊപ്പമാണ് ഇപ്പോഴും ചിലരെന്നും അതാരെന്ന് ജനം പിന്നീട് തിരിച്ചറിയുമെന്നും അൻവർ പറഞ്ഞു. ചിലർ പിണറായിസം മാറ്റി നിർത്തി മറ്റ് ഗൂഢ താൽപര്യം സംരക്ഷിക്കുന്നു.
ജനങ്ങളെ കണ്ടാണ് താൻ ഇറങ്ങി വന്നത്. മനുഷ്യരിൽ ആണ് തൻ്റെ പ്രതീക്ഷ. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആശയം ഉൾക്കൊണ്ടാണ് താൻ അതിനോട് സഹകരിച്ചത്. തൊഴിലാളികൾക്ക് ഒപ്പം നിൽക്കുന്ന പാർട്ടിയായിരുന്നു അത്. സെക്കുലർ നിലപാട് എടുത്തതിൻ്റെ പേരിൽ ഒരുപാട് പീഡനങ്ങൾ താൻ അനുഭവിച്ചു.
മലപ്പുറത്ത് നിരപരാധികളെ കേസിൽ കുടുക്കി എഫ്ഐആർ എണ്ണം വർധിപ്പിച്ചു. ലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് പാസ്പോർട്ട് എടുക്കാൻ പോലും പ്രയാസമുണ്ടായി. ഇതിൻ്റെ ബുദ്ധിമുട്ടുകളും അവർ നേരിട്ടു. ഇടപെടണം എന്ന് താൻ നിരവധി തവണ ആവശ്യപ്പെട്ടെന്നും അൻവർ പറഞ്ഞു.
PV Anwar press meet nilambur by election
