മണ്ണാർക്കാട്: ( www.truevisionnews.com ) ആ ചിരി മാഞ്ഞു. എന്നും പുഞ്ചരിയോടെ മാത്രം കണ്ടിരുന്ന പ്രസന്നകുമാരിയെ ഇന്ന് പ്രിയപ്പെട്ടവർ കണ്ടത് ചേതനയറ്റ ശരീരമായി... എപ്ലോയ്‌മെന്റ് ഓഫീസറായി ആറുവർഷം ജോലിചെയ്തിരുന്ന പ്രസന്നകുമാരി എല്ലാവർക്കും അത്രമേൽ പ്രിയപ്പെട്ടവളായിരുന്നു.
ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിക്കാൻ രണ്ടുദിവസം മാത്രമിരിക്കെയാണ് പ്രസന്നകുമാരിയെ മരണം തട്ടിയെടുത്തത്. വ്യാഴാഴ്ച രാവിലെ മണ്ണൂരിലെ വീട്ടിൽനിന്ന് മണ്ണാർക്കാട്ടെത്തി ഓഫീസിലേക്ക് നടന്നുവരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ചക്രം തലയിലൂടെ കയറിയതിനാൽ മുഖം തിരിച്ചറിയാനായിരുന്നില്ല.
.gif)
കൈവശമുണ്ടായിരുന്ന ബാഗിൽനിന്ന് ലഭിച്ച രേഖകളിൽനിന്നാണ് മരിച്ചത് താലൂക്ക് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലെ ഓഫീസറാണെന്ന് പോലീസിന് മനസ്സിലായത്. വിരമിക്കൽ ദിവസം മിനി സിവിൽസ്റ്റേഷനിലെ ജീവനക്കാരെല്ലാം ചേർന്ന് വിപുലമായ യാത്രയയപ്പ് നൽകാനുള്ള ഒരുക്കത്തിലായിരുന്നു.
ബുധനാഴ്ച എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ഓഫിസിലെ സഹപ്രവർത്തകർചേർന്ന് യാത്രയയപ്പ് നൽകിയിരുന്നു. വീടായിരുന്നു അവർക്കെല്ലാം. ജോലിയിൽനിന്ന് വിരമിച്ചാൽ അമ്മയ്‌ക്കൊപ്പം സന്തോഷത്തോടെ ഇരിക്കാമെന്ന് പറയുമായിരുന്നു. പുതിയവീട് നിർമിച്ചതെല്ലാം ഈ ആഗ്രഹത്തിന്റെ പുറത്തായിരുന്നുവെന്നും ഒപ്പം ജോലിചെയ്തിരുന്ന കൃഷ്ണകുമാരി പറത്തു. വീടുപണിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വൈകിയേ എത്തുകയുള്ളൂവെന്ന് സഹപ്രവർത്തകരെ അറിയിച്ചിരുന്നു. എന്നിട്ടും, സമയം അധികം കളയാതെ ഓഫീസിലെത്താനുള്ള തിരക്കിലായിരുന്നു പ്രസന്നകുമാരി.
മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വൈകീട്ട് 5.30ന് മിനി സിവിൽസ്റ്റേഷനിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം രാവിലെയോടെ സംസ്കരിച്ചു. സഹപ്രവർത്തകരും തഹസിൽദാർ എസ്. ശ്രീജിത്ത് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരും ആദരാഞ്ജലികളർപ്പിച്ചു.
employment officer dies accident
