വയനാട്: (truevisionnews.com) വയനാട് ചീരാലിൽ വീണ്ടും പുലിയുടെ ആക്രമണം. മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെ പുലി ആക്രമിച്ചു. രാത്രി 8.30 ഓടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റിരുന്നു.
ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ ഇയാളെ കരടി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഗോപിയെ നിലവിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപിയുടെ ഇടതു കൈയ്ക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്.
.gif)
ഞെട്ടിക്കുന്ന സംഭവം; കോഴിക്കോട് മുള്‍മുനയില്‍ നിര്‍ത്തി കത്തി ചൂണ്ടി കവര്‍ച്ച; മുഖ്യപ്രതി പിടിയില്‍
കോഴിക്കോട്: (truevisionnews.com) കോഴിക്കോട് നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി യാത്രക്കാരെ കത്തികാണിച്ച് പിടിച്ചുപറിച്ച സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ചക്കുകടവ് സ്വദേശി മുഹമ്മദ് ഷംസീറിനെ (21) കസബ പോലീസും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു.
ഈ മാസം 27, 28 തീയതികളിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന് സമീപം ബൈക്ക് യാത്രക്കാരനായ ബേപ്പൂര്‍ സ്വദേശിയെയും കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് മുന്‍വശം പാളയം സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവറെയും ഷംസീര്‍ അടങ്ങിയ സംഘം കത്തികാണിച്ച് കുത്തുമെന്ന് ഭീഷണിപ്പെടുത്തി കയ്യിലുള്ള മൊബൈല്‍ ഫോണും പണവും പിടിച്ചു പറിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കസബ പോലീസ് മുഖ്യപ്രതിയെയും അയാള്‍ ഉപയോഗിച്ചിരുന്ന വാഹനവും തിരിച്ചറിയുകയും ഇയാളുടെ വീടിനടുത്ത് ചാമുണ്ഡി വളപ്പില്‍ കവര്‍ച്ചക്ക് ഉപയോഗിച്ച സ്‌കൂട്ടറും കത്തിയും പിടിച്ചുപറിച്ച മൊബൈല്‍ ഫോണും അടക്കം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോഴിക്കോട് സിറ്റിയില്‍ കസബ, ഫറോക്ക്, ബേപ്പൂര്‍, പന്നിയങ്കര എന്നീ സ്റ്റേഷനുകളിലായി.
നിരവധി മോഷണ, കവര്‍ച്ച, ലഹരി കേസുകളില്‍ പ്രതിയായ ഷംസീര്‍ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചങ്കിലും പോലീസ് ഇയാളെ കീഴ്‌പ്പെടുത്തി. നഗരത്തില്‍ രാത്രികാലങ്ങളില്‍ പിടിച്ചുപറി നടത്തുന്നതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കസബ ഇന്‍സ്‌പെക്ടര്‍ കിരണ്‍ സി. നായര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍, എസ്.ഐ. സജീഷ് കുമാര്‍ പി.,സീനിയര്‍ സിപിഒമാരായ രാജീവ് കുമാര്‍ പാലത്ത്, ലാല്‍ സിതാര സിപിഒ സുമിത്ത് ചാള്‍സ്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു എം, ബൈജു പി.കെ, സുജിത്ത് സി.കെ, ദിപിന്‍ എന്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
അസഹ്യമായ ആർത്തവവേദന നിസ്സാരമാക്കരുത്, രോഗസ്ഥിരീകരണം വൈകിയതിനേക്കുറിച്ച് യുവതി
(truevisionnews.com) ആർത്തവകാലത്ത് അസഹ്യമായ വേദന മിക്ക സ്ത്രീകളിലും പതിവാണ് . ചിലരിൽ ഇത് സാധാരണമാണെങ്കിലും മറ്റുചിലരിൽ തിരിച്ചറിയപ്പെടാതെ കിടക്കുന്ന ആരോഗ്യപ്രശ്നങ്ങളാവാം ആർത്തവകാലത്തെ അമിതരക്തസ്രാവത്തിനും വേദനയ്ക്കും പിന്നിൽ. അത്തരത്തിൽ വേദനാജനകമായ ആർത്തവകാലത്തേക്കുറിച്ചും അതിനു പിന്നിലെ കാരണം കണ്ടെത്തിയതിനേക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ലണ്ടനിൽ നിന്നുള്ള സംരംഭകയായ വാലെന്റിന മിലനോവ.
ഇരുപതുവർഷക്കാലമായി താൻ കടുത്ത വേദനയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചാണ് വാലന്റിന പങ്കുവെക്കുന്നത്. പല സ്ത്രീകളിലും ആർത്തവ വേദന നിസ്സാരമാക്കുന്ന സാഹചര്യത്തെ തുറന്നുകാട്ടുക കൂടിയാണ് വാലന്റിന.
മുപ്പതുകാരിയായ വാലന്റിനയ്ക്ക് ആദ്യ ആർത്തവമുണ്ടാകുന്നത് ഒമ്പതാം വയസ്സിലാണ്. അമിതവേദനയും ക്ഷീണവുമൊക്കെ ആദ്യ ആർത്തവകാലം മുതൽക്കേ കൂടെയുണ്ടെങ്കിലും വാലന്റിനയ്ക്ക് എന്താണ് കാര്യമെന്ന് മനസ്സിലായിരുന്നില്ല. വേദന മൂർച്ഛിച്ചു തുടങ്ങിയതോടെ പതിനൊന്നാം വയസ്സിലാണ് വാലന്റിനയുടെ മാതാപിതാക്കൾ ഡോക്ടറുടെ അടുക്കലെത്തിക്കുന്നത്.
അന്ന് ആർത്തവ വേദനയ്ക്കുള്ള മരുന്ന് നൽകി തിരിച്ചയച്ചു. പക്ഷേ ലക്ഷണങ്ങൾക്ക് കുറവുണ്ടായില്ല. പതിനാലാം വയസ്സെത്തിയപ്പോഴേക്കും വേദന വീണ്ടും കടുക്കുകയും സ്കൂളിൽ പോകുന്നതുപോലും തടസ്സപ്പെടുകയും ചെയ്തു. തുടക്കത്തിൽ ഇ.കോളി ഇൻഫെക്ഷൻ, വൃക്കരോഗം, എക്ടോപ്പിക് പ്രെഗ്നൻസി തുടങ്ങിയവയാകാം കാരണമെന്നാണ് ഡോക്ടർമാർ സംശയിച്ചത്.
പിന്നീട് പതിനഞ്ചാം വയസ്സിൽ നടത്തിയ സ്കാനിങ്ങിനുശേഷമാണ് ഡോക്ടർമാർ സിസ്റ്റ് ആണ് വേദനയ്ക്ക് കാരണമെന്ന് മനസ്സിലാക്കിയത്. മുടിയും ചർമകോശങ്ങളുമടങ്ങിയ ഡെർമോയ്ഡ് സിസ്റ്റ് ആയിരുന്നു വാലന്റിനയുടേത്. കൂടാതെ പി.സി.ഒ.എസ്. എന്ന ഹോർമോണൽ തകരാറുമുണ്ടായിരുന്നു.
ആർത്തവസംബന്ധമായ ആരോഗ്യപ്രശ്നങ്ങളേക്കുറിച്ചുള്ള അവബോധം പകരാൻ 2018 മുതൽ ഒരു സ്റ്റാർട്ടപ്പും വാലന്റിന തുടങ്ങിവച്ചു. ആർത്തവസംബന്ധമായ വേദനയ്ക്ക് വേണ്ടത്ര പ്രാധാന്യവും കരുതലും ലഭിക്കാതിരിക്കുന്ന നിരവധി സ്ത്രീകളിലൊരാളുടെ കഥയാണ് തന്റേതുമെന്ന് വാലന്റിന പറയുന്നു. നിലവിൽ തന്റെ ആരോഗ്യാവസ്ഥയ്ക്ക് ചികിത്സ തേടുന്ന വാലന്റിന ഇത്തരത്തിൽ ഒരു സ്ത്രീയും ആർത്തവവേദന നിസ്സാരമാക്കി രോഗസ്ഥിരീകരണം നടത്താൻ വൈകരുതെന്ന് പറയുകയാണ്.
ഇന്ന് രാത്രി ഉറങ്ങുമ്പോൾ ഇത് ശ്രദ്ധിക്കാതെ പോകരുത് ....
(truevisionnews.com) ഒരു മനുഷ്യന്‍റെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. എന്നാൽ ഉറങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ദർ പറയുന്നത്. ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്. പഴമക്കാർ ഇക്കാര്യം പറയാറുമുണ്ട്. എന്നാൽ ഇങ്ങനെ ഇടതുവശം ചരിഞ്ഞു കിടക്കുന്നതിന് ചില ഗുണങ്ങളുണ്ടെന്നും പറയപ്പെടുന്നു.
ഇതിൽ ഏറ്റവും പ്രധാനം വൃക്കകളുടെ പ്രവർത്തനം സുഗമമായി നടക്കുന്നുവെന്നതാണ്. ഇടതുവശം ചരിഞ്ഞു കിടക്കുമ്പോൾ ശരീരത്തിലെ മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യപ്പെടുകയും രക്തം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ശരീരത്തിന്‍റെ ഇടതുവശത്താണ് കോശദ്രവ്യ അവയവങ്ങൾ സ്ഥിതി ചെയ്യുന്നത്.
രണ്ടാമതായി പുറംവേദനയ്ക്ക് ആശ്വാസം ലഭിക്കാനും ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്. അടുത്തതായി ഹൃദയത്തിന്‍റെ പ്രവർത്തനം സുഗമമായി നടക്കാനും ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്. ഇടതുചരിഞ്ഞു കിടന്നാൽ രക്തചംക്രമണം നന്നായി നടക്കുകയും, രക്തസമ്മർദ്ദം നിയന്ത്രണവിധേയമാകുകയും ചെയ്യും. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.
ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഗർഭിണികൾക്കും നല്ലത്. ഇക്കാര്യം ഡോക്ടർമാർ തന്നെ നിർദേശിക്കാറുണ്ട്. വയറിന്‍റെ അസ്വസ്ഥത കുറയ്ക്കാനും ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
അസിഡിറ്റി, ഗ്യാസ്ട്രബിള്‍, നെഞ്ചിരിച്ചില്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ഇടതുവശത്തേക്ക് ചരിഞ്ഞു കിടന്നതാണ് നല്ലത്. ദഹനം നന്നാകാനും ഇത് സഹായിക്കും.
Another tiger attack Wayanad's Cheeral
