'വലതുകാൽ വെട്ടിയെടുത്ത് ആഹ്ലാദപ്രകടനം നടത്തി': പോത്തൻകോട് സുധീഷ് വധക്കേസ്; 11പ്രതികൾക്കും ജീവപര്യന്തം

 'വലതുകാൽ വെട്ടിയെടുത്ത് ആഹ്ലാദപ്രകടനം നടത്തി': പോത്തൻകോട് സുധീഷ് വധക്കേസ്; 11പ്രതികൾക്കും ജീവപര്യന്തം
Apr 30, 2025 02:21 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  പോത്തൻകോട് സുധീഷ് വധക്കേസിൽ 11പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. പിഴ തുകയിൽ നിന്നും ഒരു ലക്ഷം രൂപ സുധീഷിന്റെ അമ്മയ്ക്ക് നൽകണം എന്നും കോടതി നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ അധികമായി അഞ്ചുവർഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സുധീഷ് കൊലക്കേസിൽ പതിനൊന്ന് പ്രതികളും കുറ്റക്കാരനെന്ന് നെടുമങ്ങാട് പട്ടികജാതി - പട്ടികവർഗ പ്രത്യേക കോടതി കണ്ടെത്തിയത്.

പ്രതികൾ കുറ്റം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞിരുന്നു. 2021 ഡിസംബർ 11നാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒന്നാംപ്രതി സുധീഷ് ഉണ്ണിയെ മുൻപ് സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെയും അമ്മയ്ക്കുനേരെ പടക്കമെറിഞ്ഞതിന്റെയും വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഒളിവിൽ താമസിച്ചിരുന്ന സുധീഷ് സംഭവദിവസം അക്രമികളെ കണ്ട് ഭയന്നോടി ബന്ധുവായ സജീവിന്റെ വീട്ടിലേക്കു കയറി.

പിന്തുടർന്നെത്തിയ സംഘം അതിക്രമിച്ചു കയറി കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലിട്ട് സുധീഷിനെ വെട്ടുകയായിരുന്നു. സമീപ വീടുകളിലും ആക്രമണം നടത്തി. പകതീരാതെ സുധീഷിന്റെ വലതുകാൽ മുട്ടിനുതാഴെ വെട്ടിയെടുത്തശേഷം ബൈക്കിൽ ആഹ്ലാദപ്രകടനം നടത്തുകയും കല്ലൂർ ജംക്‌ഷനിൽ വെച്ച് കാർ റോഡിലേക്കെറിയുകയും ചെയ്തു.

പൊലീസെത്തി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുംവഴിയാണു സുധീഷ് മരിച്ചത്. ഒട്ടകം രാജേഷിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് സുധീഷ് മൊഴി നൽകിയിരുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട ക്വട്ടേഷനാണ് ഇരുസംഘങ്ങളും തമ്മിലുള്ള ആക്രമണത്തിൽ കലാശിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

പോത്തോൻകോട് സുധീഷ് വധക്കേസ്; എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

തിരുവനന്തപുരം :(truevisionnews.com) പോത്തോൻകോട് യുവാവിനെ വെട്ടികൊലപ്പെടുത്തി കാൽവെട്ടി റോഡിലെറിഞ്ഞ കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ 11 പ്രതികളും കൊലകുറ്റത്തിന് കുറ്റക്കാരാണെന്ന് നെടുമങ്ങാട് എസ്-എസി/എസ്-എസ്.ടി കോടതിയാണ് വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷാവിധി നാളെ പറയും.

2021 ഡിസംബർ 11നാണ് കൊലപാതകം നടന്നത്. വധശ്രമക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെയാണ് സുധീഷിനെ എതിർ ചേരിയില്‍പ്പെട്ട് ഗുണ്ടാസംഘം കൊലപ്പെടുത്തുന്നത്. വധശ്രമക്കേസിൽ പ്രതിയാക്കപ്പെട്ട സുധീഷ് പോത്തൻകോട് കല്ലൂരുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് എതിർസംഘം വീടുവളഞ്ഞത്.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണിയെന്ന് സുധീഷിന്‍റെ ബന്ധുവിനെയാണ് കൊല്ലപ്പെട്ട സുധീഷ് വധിക്കാൻ ശ്രമിച്ചത്. ഇതിന്‍റെ പ്രതികാരമായിരുന്നു കൊലപാതകം. പ്രാണരക്ഷാർത്ഥം മറ്റൊരു വീട്ടിലേക്ക് സുധീഷ് ഓടികയറി. വാതിൽ തകർത്ത് അകത്ത് കയറി പ്രതികള്‍ കുട്ടികളുടെ മുന്നിലിട്ട് സുധീഷിനെ വെട്ടികൊലപ്പെടുത്തി വലതുകാൽ വെട്ടിയെടുത്തു. കാൽവഴിയിലെറിയുന്ന സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു.

അതേസമയം പ്രതികള്‍ സഞ്ചരിച്ച ഓട്ടോ തിരിഞ്ഞതോടെയാണ് എല്ലാ പ്രതികളിലേക്കും എത്താൻ കഴിഞ്ഞത്. ഉണ്ണിയെന്ന സുധീഷാണ് ഒന്നാം പ്രതി. കൊല്ലപ്പെട്ടപ്പെട്ടയാളിന്‍റെ ഭാര്യ സഹോദരൻ ശ്യാം, നിരവധി കേസിലെ പ്രതിയായ ഒട്ടകം രാജേഷ് എന്നിവരാണ് ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികള്‍. ഒന്നാം പ്രതിയാണ് കാൽവെട്ടിയെടുത്തത്.

പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസ്; വിധി ഇന്ന്

തിരുവനന്തപുരം : (truevisionnews.com) തിരുവനന്തപുരം  പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസില്‍ വിധി ഇന്ന്. മംഗലപുരം സ്വദേശി സുധീഷിനെയാണ് പതിനൊന്ന് പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നെടുമങ്ങാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയായിരുന്നു കൊലപാതക കാരണം.

പകയുടെ പേരില്‍ ഗുണ്ടാ സംഘം സുധീഷിനെ ഓടിച്ചിട്ട് വെട്ടി കൊലപ്പെടുത്തി. പക അടങ്ങാതെ കാലു വെട്ടിയെടുത്തു പൊതുവഴിയില്‍ വലിച്ചെറിഞ്ഞു. കൊലപാതകം ആഘോഷിച്ചു.ഗുണ്ടാപ്പകയായിരുന്നു അരുംകൊലയ്ക്ക് കാരണം. സുധീഷിന്റെ എതിര്‍ സംഘത്തില്‍ പെട്ട 11 പേരാണ് 2021 ഡിസംബര്‍ 11ന് നട്ടുച്ചയ്ക്ക് സുധീഷ് ഒളിവില്‍ താമസിച്ച വീട്ടിലെത്തി കൊലപ്പെടുത്തിയത്.

മുഖ്യപ്രതിയായ സുധീഷ് ഉണ്ണിയുമായി സുധീഷ് രണ്ട് മാസം മുന്‍പ് അടിയുണ്ടാക്കിയിരുന്നു. അതിന്റെ പകരം വീട്ടാനാണ് സുധീഷ് ഉണ്ണി ഗുണ്ടാനേതാവായ ഒട്ടകം രാജേഷുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. ആക്രമണം ഭയന്ന് നാടുവിട്ട സുധീഷ് പോത്തന്‍കോടിനടുത്ത് കല്ലൂരിലെ പാണന്‍വിള കോളനിയിലെ ബന്ധുവീട്ടില്‍ വന്ന് ഒളിവില്‍ കഴിയുകയായിരുന്നു.

സുധീഷിന്റെ ബന്ധുവായ ഒരാള്‍ ഇക്കാര്യം ഒറ്റിയതോടെയാണ് എതിര്‍സംഘം സ്ഥലം അറിഞ്ഞതും ബൈക്കിലും ഓട്ടോയിലുമായെത്തി കൊല നടത്തിയതും. പ്രതികളായ പതിനൊന്ന് പേരെയും വിവിധയിടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പിയായിരുന്ന എം.കെ.സുള്‍ഫിക്കറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ക്രൂര കൊലപാതകത്തില്‍ നെടുമങ്ങാട് പട്ടിക ജാതി-വര്‍ഗ കോടതി ഇന്ന് വിധി പറയും.


















All 11 accused Pothacode Sudheesh murder case sentenced life imprisonment

Next TV

Related Stories
കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 : കോട്ടയത്തിനെതിരെ കൊല്ലത്തിന് അഞ്ച് വിക്കറ്റ് വിജയം

Jun 1, 2025 09:27 AM

കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 : കോട്ടയത്തിനെതിരെ കൊല്ലത്തിന് അഞ്ച് വിക്കറ്റ് വിജയം

കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കോട്ടയത്തെ തോല്പിച്ച്...

Read More >>
യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി മറുപടി പ്രസംഗം; തൊട്ടുപിന്നാലെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

Jun 1, 2025 09:00 AM

യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി മറുപടി പ്രസംഗം; തൊട്ടുപിന്നാലെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

യാത്രയയപ്പു ചടങ്ങിൽ മറുപടിപ്രസംഗം നടത്തിയശേഷം അധ്യാപകൻ വേദിയിൽ കുഴഞ്ഞുവീണു...

Read More >>
തിരച്ചിൽ ഊർജിതം; വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടു

May 31, 2025 09:19 AM

തിരച്ചിൽ ഊർജിതം; വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടു

വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ...

Read More >>
കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം മേഘരേഖയും കൂമ്പാര മേഘങ്ങളും

May 31, 2025 08:27 AM

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം മേഘരേഖയും കൂമ്പാര മേഘങ്ങളും

സംസ്ഥാനത്ത് ദുരിതം വിതക്കാൻ കാലവർഷത്തിന് ‘ഇന്ധന’മായത് മേഘരേഖയും കൂമ്പാരമേഘങ്ങളുടെ സാന്നിധ്യവുമെന്ന്...

Read More >>
ദളിത് സ്ത്രീയെ വ്യാജമോഷണ കേസിൽ കുടുക്കിയ സംഭവം; പേരൂർക്കട എസ് എച്ച് ഓയെ കോഴിക്കോടേക്ക് സ്ഥലം മാറ്റി

May 31, 2025 06:26 AM

ദളിത് സ്ത്രീയെ വ്യാജമോഷണ കേസിൽ കുടുക്കിയ സംഭവം; പേരൂർക്കട എസ് എച്ച് ഓയെ കോഴിക്കോടേക്ക് സ്ഥലം മാറ്റി

തിരുവനന്തപുരത്ത് ദളിത് യുവതിയെ വ്യാജകേസില്‍ കുടുക്കി- പേരൂർക്കട എസ് എച്ച് ഓയെ സ്ഥലം...

Read More >>
Top Stories