(truevisionnews.com ) ഗംഗാവ്ലി പുഴയുടെ അടിയിൽ സ്കൂട്ടറും തടികഷ്ണങ്ങളും ഉണ്ടെന്ന് ഈശ്വർ മാൽപെ. സി പി3 യിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 10 തടിക്കഷ്ണങ്ങൾ. സ്‌കൂട്ടർ ചായക്കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ആകാമെന്നാണ് മാൽപെ പറയുന്നത്.
അർജുൻ്റെ ലോറി കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷയെന്ന് മൽപെ പറഞ്ഞു. ലോറിയുടെ ലോഹഭാഗം കണ്ടെത്തി. തെരച്ചിൽ നടത്താൻ അധികൃതർ സഹകരിക്കുന്നില്ല.
ഇതാണ് സമീപനമെങ്കിൽ നാളെ ഷിരൂർ വിടുമെന്നും മാൽപെ പറഞ്ഞു. ചട്ടം കെട്ടി തുഴഞ്ഞാണ് തെരച്ചിൽ. സി പി4 കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തണം.
സർക്കാരിൽ നിന്നും ഒരു പണം പോലും കൈപറ്റാതെയാണ് താൻ തെരച്ചിലിന് എത്തിയത്.
അർജുൻ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ട് ആ ആത്മാർത്ഥതയിലാണ് ഈ ജോലി ചെയുന്നത്. അധികൃതർ പല കാരണങ്ങൾ പറഞ്ഞാണ് തെരച്ചിൽ തടയുന്നതെന്നും മാൽപെ പറഞ്ഞു.
#Scooter #pieces #wood #found #under #river #metal #part #lorry #found #IshwarMalpe