മുംബൈ: (truevisionnews.com) ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ.
മഹാരാഷ്ട്രയിലെ പാൽഗറിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. വീട്ടിലെ ജോലിക്കാരനാണ് മൂന്ന് പേരെയും കൊലപ്പെടുത്തിയത്. കൊലപാതകം നടത്തി മൃതദേഹം പെട്ടിയിലാക്കി വീട്ടിലെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം.
വീട്ടിൽ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇയാൾ ക്രൂരകൊലപാതകം നടത്തിയത്. എന്നാൽ ക്രൂര കൃത്യം നടത്തിയ ശേഷം മോഷണം നടത്തിയ ഇയാൾക്ക് ആകെ കണ്ടെത്താനായത് 2100 രൂപ വില വരുന്ന ആറ് വെള്ളി നാണയങ്ങൾ മാത്രമാണ്.
പ്രതി ആരിഫ് അൻവർ അലിയെ പൊലീസ് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 70കാരനായ മുകുന്ദ് റാത്തോഡ്, ഭാര്യ 69 കാരി കഞ്ചൻ റാത്തോഡ്, മകൾ സംഗീത റാത്തോഡ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരുടെ മൃതദേഹം വീട്ടിലെ ശുചിമുറിയിൽ തള്ളിയ പെട്ടിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ദമ്പതികളുടെ ഗുജറാത്തിൽ താമസിക്കുന്ന മകൻ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ദിവസങ്ങളോളം കിട്ടാതായതോടെ ഇയാൾ വീട്ടിലെത്തി.
വീട് പൂട്ടികിടക്കുന്നത് കാണ്ടതോടെ പൂട്ട് തകർത്ത് അകത്തുകയറി. ഇയാൾ പൊലീസിനെ വിവരമറിയിച്ചു. കൊല്ലാൻ ഉപയോഗിച്ച ചുറ്റികയുടെ മണം പിടിച്ച നായ ഒന്നാം നിലയിലെ മുറിയിലേക്കാണ് പാഞ്ഞത്.
ഇവിടെയാണ് ആരിഫ് അൻവർ അലിയുടെ കുടുംബം കഴിയുന്നത്. അലിയുടെ വീടും പൂട്ടിക്കിടക്കുകയായിരുന്നു. ഇത് പൊലീസിൽ സംശയം വർദ്ധിപ്പിച്ചു.
ഇയാളെ പിന്തുടർന്ന പൊലീസ് ഉത്തർപ്രദേശിൽ വച്ച് അറസ്റ്റ് ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച അലി, ഓഗസ്റ്റ് 17നാണ് കൃത്യം നടത്തിയതെന്നും വ്യക്തമാക്കി.
#Three #members #family #beheaded #robbed #Accused #custody