May 30, 2024 12:28 PM

(truevisionnews.com) രാജ്യത്തെ ജനങ്ങളുടെ ജീവിത പ്രശ്നം ചർച്ച ചെയ്യാൻ മോദിഭരണകൂടം തയ്യാറല്ല എന്ന് എം വി ഗോവിന്ദൻ.

ആദ്യ ഘട്ടത്തിൽ ഉള്ള ആവേശം ഇപ്പോൾ മോദിക്കില്ല.തോൽക്കും എന്ന് ഉറപ്പായപ്പോഴാണ് മോദി തപസ് ചെയ്യാൻ കന്യാകുമാരിയിൽ എത്തുന്നത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ആർ എസ് എസിനെ നാണിപ്പിക്കുന്ന രീതിയിൽ ആണ് മോദി വർഗീയത പറയുന്നത്.രാജ്യം ഭരിക്കുന്നത് അദിനിയും അംബാനിയും ആണ്.

ബി ജെ പിക്ക് കോടിക്കണക്കിന് രൂപ ഇവർ നൽകി.തോൽക്കും എന്നുറപ്പായപ്പോൾ കോൺഗ്രസിന് ചാക്കിൽ പണം നൽകി എന്നാക്കി.ഏറ്റവും ചീപ്പായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ആൾ ദൈവം ആണ് എന്ന് പറഞ്ഞാണ് ഇപ്പോൾ മോദി നടക്കുന്നത്. ഇന്ത്യക്ക് ബദൽ തീർക്കുന്നത് കൊണ്ടാണ് കേരളത്തെ ബി ജെ പി നോട്ടമിട്ടത് എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരം നിരന്തരം ഉണ്ടാകും.അഭിപ്രായ സമന്വയം ഉണ്ടാക്കി മുന്നോട്ട് പോകും.പ്രതിഷേധങ്ങളെ കാര്യമാക്കേണ്ടതില്ല.

ശശി തരൂരിൻ്റെ സഹായി പിടിയിലായ സംഭവത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. സ്വർണ്ണം കടത്തുന്നത് ആരാണ് എന്ന് ഇപ്പൊൾ വ്യക്തമായില്ല.

നമ്മുടെ കയ്യിൽ നിന്ന് ഒരു തരി സ്വർണ്ണം പിടിച്ചെടുത്തിട്ടില്ല,അന്വേഷണം നടക്കട്ടെ, എല്ലാ വിവരങ്ങളും പുറത്ത് വരണം എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

#Modi #longer #enthusiasm #firstphase; #Kanyakumari #penance #sure #defeat - #MVGovindan

Next TV

Top Stories