പാലക്കാട് : (truevisionnews.com) അട്ടപ്പാടിയിൽ മൂന്ന് ഘട്ടമായി യു. ഡി. എഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ വോട്ട് അഭ്യർത്ഥിക്കാനായി എത്തി.
ശ്രീകണ്ഠന് പ്രിയപ്പെട്ട അട്ടപ്പാടിയിൽ നിന്നാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്.
ആദ്യ ഘട്ടത്തിൽ അട്ടപ്പാടിയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും ഊരുകളിലും സന്ദർശിക്കുകയും റോഡ് ഷോയും ഉൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തു.
രണ്ടാം ഘട്ടത്തിൽ അട്ടപ്പാടിയിലെ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്ഥാനാർഥി പര്യടനം നടത്തി. ആദിവാസി സമൂഹത്തിന്റെ നിഷ്കളങ്കമായ സ്നേഹമാണ് സ്ഥാനാർഥിക്ക് ഓരോ ഊരുകളിൽ പോകുമ്പോഴും ലഭിച്ചത്.
ഇന്ന് ചിണ്ടക്കി, കള്ളമല, ഒമ്മല, ജെല്ലിപ്പാറ, മുണ്ടംപാറ, കാരറ, കാവുണ്ടിക്കൽ, നരസിമുക്ക്, ഭൂതിവഴി, അഗളി എന്നിവടങ്ങളിലാണ് പര്യടനം നടത്തിയത്. അട്ടപ്പാടിയുടെ തനത് വാദ്യഘോഷത്തിന്റെ അകമ്പടിയോടെയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.
ഭൂതിവഴി മുതൽ അഗളി വരെ നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ അട്ടപ്പാടിയെ ഇളക്കി മറിച്ച് റോഡ് ഷോയും സംഘടിപ്പിച്ചു.
ആരോഗ്യ മേഖലയിലും, കുട്ടികൾക്ക് പഠിക്കാൻ ഇന്റർനെറ്റ് സൗകര്യം ഉൾപ്പെടെ അട്ടപ്പാടിയിൽ വിവിധ വികസനങ്ങൾ നടപ്പാക്കിയിരുന്നു.
നടപ്പാക്കിയ വികസനങ്ങൾ ഉയർത്തി കാണിച്ചും വിവിധ പ്രതിസന്ധ ഘട്ടത്തിൽ അട്ടപ്പാടിയിലെ ഓരോ ഊരിലും സന്ദർശിച്ചതെല്ലാം വോട്ട് അഭ്യർത്ഥിക്കുമ്പോൾ ശ്രീകണ്ഠൻ ചൂണ്ടിക്കാണിച്ചു.
വൈകീട്ട് തെങ്കര പഞ്ചായത്തിലെ കനാൽ പാലത്തിൽ നിന്ന് ആരംഭിച്ച പര്യടനം 26 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പള്ളിപ്പടിയിൽ സമാപിച്ചു. മണ്ണാർക്കാട് എം.എൽ.എ എൻ. ശംസുദ്ധീൻ ഉൾപ്പെടെയുള്ള യു. ഡി. എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
#Sreekandan#tour #Attapadi #became #sensation
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)