കോഴിക്കോട് : കോഴിക്കോട് നടുറോഡിൽ യുവതിയെ ഭർത്താവ് ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പോലീസ്. മീൻകട നടത്തുന്ന നടക്കാവ് സ്വദേശി ശാമിലിയെയാണ് ഭർത്താവ് നിധീഷാണ് ക്രൂരമായി ആക്രമിച്ചത്. യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഭീഷണി മുഴക്കിയാണ് ഭര്‍ത്താവ് ആക്രമിച്ചത്.
മദ്യലഹരിയിൽ നിധീഷ് ശ്യാമിലിയെ ഇതിന് മുൻപും ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. നിധീഷ് ശ്യാമിലിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ശ്യാമിലിയ്‌ക്കെപ്പാമുണ്ടായിരുന്ന സ്ത്രീകളിൽ ഒരാളാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.പോലീസിനെ വിളിച്ചതും ഇവരാണ്.
മർദ്ദനത്തിന് പുറമേ ശ്യാമിലിയെ ഇയാൾ കേട്ടാൽ അറയ്‌ക്കുന്ന അസഭ്യം പറയുന്നതായും വീഡിയോയിൽ കേൾക്കാം. രണ്ടായിരം രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതോടെ നടുറോഡില്‍ വച്ച് തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് യുവതി പറയുന്നത്. മീന്‍തട്ട് തട്ടിത്തെറിപ്പിച്ചു.
കരിങ്കല്ലെടുത്ത് തന്‍റെ നേരെ എറിഞ്ഞതായും കഴുത്തിന് പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി യുവതി പറഞ്ഞു. ഭര്‍ത്താവിനെതിരെ നേരത്തെയും നടക്കാവ് പൊലീസിൽ പരാതിപ്പെട്ടിരുന്നു.
എന്നാല്‍ പൊലീസ് നടപടിയെടുത്തില്ല. കഴിഞ്ഞമാസം പതിനാലിന് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയെങ്കിലും പരാതി കാണുന്നില്ലെന്നാണ് ഇന്നലെ പോയി അന്വേഷിച്ചപ്പോള്‍ പറഞ്ഞതെന്നും യുവതി പറഞ്ഞു. എന്നാല്‍ തന്നെ മര്‍ദ്ദിച്ചയാളുടെ പരാതി അവിടെയുണ്ടെന്നും യുവതി പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞു.
Husband assaults woman in Nadu road; Police have registered a case of attempted murder