കോഴിക്കോട് : ഒരു നിമിഷത്തെ ജാഗ്രതക്കുറവിൽ വന്ദന ദാസ് എന്ന യുവ ഡോക്ടറുടെ ജീവൻ പൊലിഞ്ഞതിൻ്റെ ഉത്തരവാദിത്വം പൊലീസിനും സർക്കാറിനും കേൾക്കേണ്ടി വന്നത് വലിയ വിമർശനം. ഇവിടെ കോഴിക്കോട് റൂറൽ ജില്ലയിലെ ഒരു പറ്റം പൊലീസുകാരുടെ ജാഗ്രത പൂർവ്വമുള്ള ഇടപെടലിൽ ഒഴിവായത് വലിയ ദുരന്തം.

ഭാര്യയെ സഹിക്കാൻ വയ്യ , അവളുമൊത്ത് ജീവിച്ചു പോകാൻ കഴിയില്ല. ദേഹത്ത് മുഴുവൻ പെട്രോൾ ഒഴിച്ച് അർദ്ധരാത്രി പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് തീപ്പെട്ടി ഉരച്ചു. പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ.
പേരാമ്പ്രയിലെ എസ്ഐക്കും സിവിൽ പൊലീസ് ഓഫീസർമാർക്കും ഒരു ബിഗ് സല്യൂട്ട് നൽകണം. കാരണം ഇന്നലെ രാത്രി പതിനൊന്നിനും പന്ത്രണ്ടിനുമിടയിൽ പേരാമ്പ്രയിലെ പൊലീസ് സ്റ്റേഷനിൽ കണ്ടത് പൊലീസ് സേനയുടെ മിടുക്ക് തന്നെയാണ്. കഥ ഇങ്ങനെ.........
സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പങ്ക് വെച്ച കുറിപ്പിലൂടെ .....
പ്രിയ സഹപ്രവർത്തകരെ വളരെ വലിയ ഒരു ദുരന്തത്തിൽ നിന്നും, പോലീസിന്റെ അതി സാഹസികവും ബുദ്ധിപരവുമായ ഇടപെടലിലൂടെ 26 വയസ്റ്റു മാത്രം പ്രായമുള്ള, ഒരു യുവാവിന്റെ ജീവൻ സംരക്ഷിച്ചിരിക്കുകയാണ്..
ഇന്ന് 15 - 05-2023 തിയ്യതി സുമാർ 23.15 മണിക്ക് പേരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് 26 വയസ്സുകാരൻ കടന്നു വരികയാണ്.. സ്റ്റേഷൻ മുറ്റത്ത് വന്ന് നിന്ന അയാൾ പറഞ്ഞു: എനിക്ക് ഭാര്യയുമൊത്ത് ജീവിച്ചു പോകാൻ കഴിയില്ല എന്ന് ..
ഇതു കേട്ട പാടെ ജിഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുഹൃത്ത് സുനിൽ പെട്രോളിന്റെ മണത്തിൽ നിന്നും അപകടം തിരിച്ചറിഞ്ഞു..
കൂടെ കണ്ട് നിന്ന ഞങ്ങൾക്കും പന്തികേട് തിരിച്ചറിയാനായി നൈറ്റ് ഓഫീസർ ലത്തീഫ് SI, പാറാവിലുള്ള രമ്യേഷ്, പ്രബീഷ് ഡ്രൈവർ ബൈജു , ഡോഗിലെ മറ്റൊരു പോലീസുകാരൻ , പിന്നെ ഈയുള്ളവനും... , അതീവ ജാഗ്രതയോടെ ചുറ്റിലും നില കൊണ്ടു ..
ജിഡി ചാർജ് അതി സംയമനത്തോടെ പരാതിക്കാരനുമായി സംവദിച്ചു കൊണ്ടിരുന്നു.. ! തലയിലൂടെ പെട്രോളൊഴിച്ചാണ് പരാതിക്കാരന്റെ നിൽപ്പെന്ന് ഞങ്ങൾക്കൊക്കെ പെട്രോളിന്റെ മണം കൊണ്ട് മനസ്സിലായി..
ഞങ്ങൾ അതീവ ജാഗ്രതയോടെ, പരാതിക്കാരനറിയാതെബക്കറ്റുകളിൽ വെള്ളം നിറച്ചു വെച്ചു.. , സ്റ്റേഷനിലെ കോട്ടൻ ഫ്ലോർ മാറ്റുകളും , തയ്യാറാക്കി വെച്ചു.. ഈ സമയത്തൊക്കെ അനുനയ നീക്കവുമായി ജിഡി ചാർജ് വിയർക്കുകയായിരുന്ന...
ഒരു വേള , പരാതിക്കാരനെ കീഴ്പ്പെടുത്താനുള്ള എന്റെയും ബൈജുവിന്റെയും നീക്കം തിരിച്ചറിഞ്ഞ പരാതിക്കാരൻ കൈയിലുള്ള തീപ്പെട്ടിക്കൊള്ളി ഉരയ്ക്കാൻ നോക്കി.. അപകടം തിരിച്ചറിഞ്ഞ് ഞങ്ങൾ പിൻമാറി ...!
ആ സമയത്തും ജിഡി ചാർജ് സുനിൽ അനുനയശ്രമത്തിൽ കഷ്ടപ്പെടുന്നുണ്ടായിരുന്നു.. ഒടുവിൽ പരാതിക്കാരൻ പോലീസു കാരുടെ കരുതലിന്റെയും സ്നേഹത്തിന്റെയും മുന്നിൽ കീഴടങ്ങി..
ഞങ്ങൾക്ക് ആശ്വാസത്തിന്റെ ശ്വാസം നേരെ വീണു.. പരാതിക്കാരൻ ധരിച്ച പെട്രോളിന്റെ തീവ്ര ഗന്ധമുളള ടീ ഷർട്ട് അഴിച്ചു മാറ്റി രക്ഷക്കായി കരുതി വെച്ച വെള്ളത്തിൽ സ്നേഹത്തോടെ കുളിപ്പിച്ചു...
സ്റ്റേഷൻ ജി ഡി യുടെ മുന്നിലെ കസേരിയിൽ കുശലം പറഞ്ഞിരിക്കുന്ന പരാതിക്കാരൻ രക്ഷപ്പെടുത്തിയത് , ശരിക്കും ഞങ്ങളെയും ഞങ്ങളെ ആശ്രയിക്കുന്ന കുടുംബത്തെയുമാണ്.
പരാതിക്കാരന്റെ വീട്ടുകാരെ സംഭവം വിളിച്ചറിയിച്ചു. ബന്ധുക്കളും നാട്ടുകാരും വന്നു.. ,അര മണിക്കൂറിനകം ..! അവരുടെ കൂടെ പരാതിക്കാരനെ വീട്ടിലേക്ക് പറഞ്ഞു വിട്ടപ്പോൾ ഞങ്ങൾ പരസ്പരം നോക്കി ..., നന്ദി അജ്മൽ ഒരായിരം നന്ദി.. റിയാസ്.
Can't stand his wife; A youth pours petrol on his body at Perampra police station in the middle of the night, dramatic scenes later
