സ്‍പൈസ് ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്തവരുടെ ലഗേജുകള്‍ ലഭിച്ചില്ലെന്ന് പരാതി

സ്‍പൈസ് ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്തവരുടെ ലഗേജുകള്‍ ലഭിച്ചില്ലെന്ന് പരാതി
Mar 22, 2023 01:12 PM | By Vyshnavy Rajan

റിയാദ് : കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സ്‍പൈസ് ജെറ്റ് വിമാനത്തില്‍ തിങ്കളാഴ്ച യാത്ര ചെയ്തവരുടെ ലഗേജുകള്‍ ലഭിച്ചില്ലെന്ന് പരാതി. കോഴിക്കോട് നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 5.55ന് പുറപ്പെടുകയും രാവിലെ 10 മണിക്ക് ജിദ്ദയില്‍ എത്തുകയും ചെയ്‍ത വിമാനത്തിലെ യാത്രക്കാരാണ് ദുരിതം നേരിടുന്നത്.

അടുത്ത വിമാനത്തില്‍ എത്തിക്കുമെന്ന് ആദ്യം പറഞ്ഞിരുന്ന അധികൃതര്‍ പിന്നീട് ചൊവ്വാഴ്ച ലഗേജുകള്‍ എത്തിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇനിയും ലഗേജുകള്‍ കിട്ടാത്തവര്‍ നിരവധിപ്പേരുണ്ട്. പ്രവാസികളും ഉംറ തീര്‍ത്ഥാടകരും ജിദ്ദയില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നവരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നു.

രാവിലെ 10 മണിക്ക് വിമാനം ലാന്റ് ചെയ്‍ത് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ലഗേജുകള്‍ ലഭിക്കാതെ വന്നതോടെ യാത്രക്കാര്‍ അന്വേഷിച്ചപ്പോഴാണ് ഉച്ചയ്ക്ക് 2.30നുള്ള വിമാനത്തില്‍ ലഗേജുകള്‍ എത്തിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും അധികൃതര്‍ പറഞ്ഞത്.

എന്നാല്‍ ആ വിമാനം എത്തിയപ്പോഴും ഏതാനും പേരുടെ ലഗേജുകള്‍ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. രണ്ടാമത്തെ വിമാനത്തിലെത്തിയ പലര്‍ക്കും ലഗേജുകള്‍ ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു. മണിക്കൂറുകള്‍ കാത്തിരുന്ന് തളര്‍ന്ന യാത്രക്കാര്‍ക്ക് ബഹളം വെച്ച ശേഷമാണ് ഭക്ഷണം പോലും നല്‍കിയതെന്ന് യാത്രക്കാര്‍ പറയുന്നു.

സ്‍ത്രീകളും പ്രായമായവരും ചെറിയ കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ലഗേജ് കിട്ടാതെ പ്രതിസന്ധിയിലായി. പലരും മരുന്നുകള്‍ പോലും ലഗേജില്‍ കരുതിയിരുന്നതിനാല്‍ പിന്നീട് ജിദ്ദിയിലെ ആശുപത്രികളില്‍ പോയി മരുന്നുകള്‍ വാങ്ങേണ്ടിവന്നു. ജിദ്ദയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് കണക്ഷന്‍ വിമാനങ്ങളില്‍ പോകേണ്ടിയിരുന്നവരുടെ യാത്രയും മുടങ്ങി.

ചൊവ്വാഴ്ച എല്ലാരുടെയും ലഗേജുകള്‍ എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും വിമാനക്കമ്പനിയില്‍ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു. പലരും ലഗേജും കാത്ത് ഹോട്ടലുകളിലും പരിചയക്കാരോടൊപ്പവും കഴിയുകയാണ്.

എപ്പോള്‍ ലഗേജുകള്‍ എത്തിക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും ഇക്കാര്യത്തില്‍ വിമാനക്കമ്പനിക്കെതിരെ നിയമനടപടികള്‍ ആലോചിക്കുകയാണെന്നും ചില യാത്രക്കാര്‍ പ്രതികരിച്ചു.

Complaint of not receiving the baggage of those who traveled in the Spice Jet flight

Next TV

Related Stories
#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന്  ദാരുണാന്ത്യം

Apr 26, 2024 11:11 AM

#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ്...

Read More >>
#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

Apr 25, 2024 01:23 PM

#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തലയിലും മറ്റും ബാന്‍ഡേജ് കെട്ടിയിട്ടാണ് അദ്ദേഹം കിടക്കുന്നത്. ഹരാരെയിലെ ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയ്ക്ക്...

Read More >>
#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

Apr 25, 2024 12:13 PM

#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

വീഡിയോ ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരു സ്ത്രീ വാഹനത്തിനു ചുറ്റും നടന്നുകൊണ്ട് അതിന് മുകളിൽ ഒരു ദ്രാവകം ഒഴിക്കുന്നതും ശേഷം തീ ഇടുന്നതും...

Read More >>
#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

Apr 25, 2024 06:07 AM

#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക്...

Read More >>
#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

Apr 24, 2024 08:36 PM

#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ്...

Read More >>
#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

Apr 24, 2024 07:12 AM

#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലിൽ എത്താൻ പ്രേമകുമാരിക്ക് നിർദേശം...

Read More >>
Top Stories