ഗാർഹിക പീഡനം; വേണം സാമൂഹിക കൂട്ടായ്മ

ഗാർഹിക പീഡനം; വേണം സാമൂഹിക കൂട്ടായ്മ
Mar 1, 2023 08:39 PM | By Vyshnavy Rajan

മൂഹത്തിൽ വർദ്ധിച്ചുവരുന്ന ഗാർഹിക പീഡനത്തിനെതിരെ സാമൂഹിക കൂട്ടായ്മ അനിവാര്യമാണെന്ന് സുബൈദ എ കെ. ജില്ലാ പാരാ ലീഗൽ വളണ്ടിയറായി കഴിഞ്ഞ വർഷമാണ് സുബൈദ എ കെ.യെ തെരഞ്ഞെടുത്തത്. തൂണേരി കോടഞ്ചേരി സ്വദേശിനിയായ ഇവർ സ്വ പ്രയത്നത്തിലാണ് ഈ ഒരു അംഗീകാരത്തിന് അർഹയായത്.

രാഷ്ട്രീയ സാമൂഹിക പ്രവർത്തക എന്നുള്ള നിലയിൽ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് വേണ്ടി ശബ്ദിച്ച ഒരു ധീര വനിത കൂടിയാണ് ഇവർ. വർഷങ്ങളായി നോർക്ക റൂട്ട്സിന്റെ ഡോക്യുമെന്റ് ക്ലിയറൻസ്, നിയമപരമായ സഹായങ്ങൾ, എന്നിവ ചെയ്തുവരുന്നു. 22,000 ഓളം ആളുകളെയാണ് സ്വന്തം കൈപ്പടയിൽ എഴുതി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാക്കിയത്.

ഇത് വലിയ നേട്ടമായി സുബൈദ കണക്കാക്കുന്നു. കൂടാതെ 25000 ത്തോളം പേരെ നോർക്കാ റൂട്ട്സിൽ അംഗങ്ങളാക്കാനും സാധിച്ചു. നിരവധി കൂട്ടായ്മയുടെ ഭാഗമായി ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങളും ചെയ്യുവാൻ സാധിച്ചു. ഒരു സ്ത്രീയെന്ന നിലയിൽ സമൂഹത്തെ സേവിക്കാൻ സാധിച്ചത് വലിയൊരു അംഗീകാരമായി കണക്കാക്കുന്നു.

കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി പഴമയിൽ നിന്നും പുതുമയിലേക്കുള്ള കുതിച്ചുചാട്ടത്തിനിടയിൽ, മനുഷ്യർ പല നന്മകളും കൈവിട്ടതായി കാണാം. ഇതിന്റെ പ്രത്യക്ഷ ഉദാഹരണം കടത്തനാട്ടിൽ തന്നെ കാണുവാൻ സാധിക്കും. ഒരുകാലത്ത് ഒരുനേരത്തെ ആഹാരത്തിനു വേണ്ടി നെട്ടോട്ടമോടിയിരുന്ന ഒരു ജനത ഇന്ന് ആഹാരത്തിനേക്കാൾ വകയുള്ള അവസ്ഥയിലായപ്പോൾ പല നന്മകളും മറന്നു.


വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ പോലും ഏൽപ്പിക്കുന്ന ഒരു കാലഘട്ടമാണിത്. ആഹാരം പോലും കഴിക്കാതെ, സ്വന്തം ഭക്ഷണം മകനുവേണ്ടി അല്ലെങ്കിൽ മക്കൾക്ക് വേണ്ടി ഒഴിച്ചുകൊടുത്ത അമ്മമാരായിരുന്നു പണ്ട് കാലത്തെ അമ്മമാർ. അക്കാലത്ത് റേഷൻ ഷോപ്പിൽ നിന്നും ലഭിക്കുന്ന തുച്ഛമായ അരി മക്കൾക്ക് വേണ്ടി പാകം ചെയ്ത് നൽകി കഞ്ഞി വെള്ളം മാത്രം കുടിച്ചിരുന്ന അമ്മമാർ ഉണ്ടായിരുന്നു.

അത്തരത്തിൽ വളരെ ത്യാഗവും, പീഡനവും എല്ലാം പേറി സഹിച്ചുകൊണ്ടാണ് ഓരോ മക്കളെയും വളർത്തി വലുതാക്കിയത്. എന്നാൽ, വളരെ ദൗർഭാഗ്യകരം എന്ന് പറയട്ടെ, അതേ മക്കൾ ഇന്ന് വലുതായി വലിയ ജോലിയും പത്രാസും ഒക്കെ ആയപ്പോൾ സ്വന്തം അമ്മമാരെ മറക്കുന്നു. സ്വന്തം അമ്മമാർ കഴിക്കുന്ന ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്.

അതും അഭ്യസ്തവിദ്യരായ അധ്യാപകരെ പോലോത്ത ആൾക്കാരാണ് ഇത് ചെയ്തത് എന്ന് ഓർക്കുമ്പോൾ അതിലേറെ ദുഃഖവും. ഇന്നും ഒരുപക്ഷേ നമ്മുടെ അയൽപ്പക്കങ്ങളിലും ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കുന്നുണ്ടാകാം. ജില്ലാ പാരാ ലീഗൽ വളണ്ടിയർ ആവുന്നതിനു മുമ്പ് തന്നെ, ഒരു സാമൂഹിക പ്രവർത്തക എന്നുള്ള നിലയിൽ ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ തനിക്ക് സാധിച്ചിട്ടുണ്ട്.


അക്കാലത്ത് വളരെ ദുർബലരായ സ്ത്രീ ജനവിഭാഗങ്ങൾ സ്വന്തം മക്കൾ ചെയ്യുന്ന ക്രൂരതക്കെതിരെ മിണ്ടുമായിരുന്നില്ല. ഒരു ദിവസം തൻ്റെ അയൽപ്പക്കത്തുള്ള ഒരമ്മ എന്നോട് കാര്യം പറഞ്ഞപ്പോഴാണ് തനിക്ക് ഇതിൽ ഇടപെടണം എന്നുള്ള ഒരു പ്രചോദനം ഉണ്ടായത്. അതായത് താൻ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ മകൻ, ഇപ്പോൾ താൻ കഴിക്കുന്ന ഭക്ഷണത്തിൽ പോലും മണ്ണ് വാരി ഇടുന്നു എന്നുള്ള അതീവ ദുഃഖകരമായ ഒരു സത്യം, വളരെ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ തന്നിലുള്ള മനുഷ്യത്വവും പര സ്നേഹവും ഉണർന്നു.

ഉടനെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി ഇക്കാര്യത്തിൽ ഇന്ന് തന്നെ ഈ നിമിഷം തന്നെ എനിക്ക് തീരുമാനം ഉണ്ടാകണമെന്ന് വളരെ ആർജ്ജവത്തോടെ പറഞ്ഞു. വലിയ പ്രലോഭനങ്ങൾ ഉണ്ടായിട്ടുപോലും, പിന്തിരിയാതെ നിശ്ചയദാർഢ്യത്തോടുകൂടി ആ അമ്മക്ക് തനിക്ക് നീതി വാങ്ങിച്ചു കൊടുക്കുവാൻ സാധിച്ചു. ഇന്നും എപ്പോഴെങ്കിലും ആ അമ്മ തന്നെ കണ്ടു കഴിഞ്ഞാൽ ഈ കാര്യങ്ങൾ ഓർത്തു പറയും.

അതേപോലെ മറ്റൊരു അഭ്യസ്ത വിദ്യ നായ ഒരു വ്യക്തി തന്റെ മാതാപിതാക്കളോട് ക്രൂരകൃത്യം ചെയ്തപ്പോഴും അക്കാര്യത്തിൽ ഗാർഹിക പീഡനം അനുഭവിച്ച മാതാപിതാക്കൾക്ക് നീതി വാങ്ങിച്ചു കൊടുക്കാൻ സാധിച്ചു. ഈ രണ്ടു പ്രശ്നങ്ങളിലും കുടുംബ പ്രശ്നമാണ് എന്ന് വരുത്തി രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരും ഒഴിഞ്ഞുമാറിയതായിരുന്നു. അക്കാര്യത്തിൽ ആയിരുന്നു സ്വമേധയാ താൻ ഈ ഒരു പ്രവർത്തി ചെയ്തത്.


ഈ രണ്ടു കുടുംബങ്ങൾക്കും നീതി ലഭ്യമാക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും, അണു കുടുംബ വ്യവസ്ഥയിലേക്കുള്ള മാറ്റത്തിനിടയിൽ പല നല്ല കാര്യങ്ങളും മനുഷ്യരിൽ നിന്നും അകന്നു പോയി. മാതാപിതാക്കളോടുള്ള ബഹുമാനം, ആദരവ്, ദയ ഇതെല്ലാം അന്യം നിന്നുപോയി. സ്വന്തം വ്യക്തി താൽപര്യം എന്നുള്ള ലഘുവായ ഒരു ലക്ഷ്യത്തിലേക്കുള്ള സമൂഹത്തിന്റെ അപകടകരമായ പോക്ക് തടയേണ്ടത് വളരെ അത്യാവശ്യമാണ്.

അതുകൊണ്ട് ബലഹീനരായ സ്ത്രീകൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരു കൂട്ടായ്മ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതും പ്രായം കഴിഞ്ഞ വീട്ടമ്മമാരുടെ പ്രശ്നത്തിൽ പ്രത്യേകിച്ചും. കഴിഞ്ഞവർഷമായിരുന്നു തനിക്ക് കോഴിക്കോട് ജില്ലാ ജഡ്ജിൽ നിന്നും വടകരയിൽ വെച്ച് മികച്ച പാരാലീഗൽ വളണ്ടിയർ ഐഡന്റിറ്റി കാർഡ് ലഭിച്ചത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സമൂഹത്തിന്റെ അടിത്തട്ടിൽ ചെന്നിറങ്ങി അമ്മമാരുടെ വേദന മനസ്സിലാക്കേണ്ടതുണ്ട്.

അതിനൊരു വലിയ കൂട്ടായ്മ അത്യാവശ്യമാണ്. ഏകദേശം 500 ലധികം നാദാപുരം നിയോജക മണ്ഡലത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. അവരുടെ വീട്ടിലോ അവരുടെ അയൽപക്കങ്ങളിലോ, ചുറ്റുവട്ടങ്ങളിലോ, ഏതെങ്കിലും രീതിയിൽ സ്ത്രീകൾ പീഡനം അനുഭവിക്കുന്നുണ്ടെങ്കിൽ അത് വ്യക്തമായി പുറം ലോകത്തെ അറിയിക്കുവാൻ വേണ്ടിയാണിത്.

ഇക്കാര്യത്തിൽ തന്റെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രവർത്തനവുമായാണ് മുന്നോട്ടു പോകുന്നത്. ഈ വിഷയത്തിൽ, ബന്ധപ്പെട്ട രാഷ്ട്രീയ പോലീസ് നീതി നിർവ്വഹകരുടെ അടുത്തുനിന്നും ശക്തമായ പിന്തുണയും ഞങ്ങൾ ആവശ്യപ്പെടുന്നു.

domestic violence; We need social cohesion

Next TV

Related Stories
 NShankaraiah | ഒരു മനുഷ്യ ജീവിതത്തിൽ എത്ര നൂറ്റാണ്ടുകളുടെ പോരാട്ട ഗാഥകൾ

Nov 15, 2023 09:21 PM

NShankaraiah | ഒരു മനുഷ്യ ജീവിതത്തിൽ എത്ര നൂറ്റാണ്ടുകളുടെ പോരാട്ട ഗാഥകൾ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഏതു കാലത്തേക്കുമുള്ള വറ്റാത്ത പ്രചോദനത്തിന്റെയും മാർഗ്ഗനിർദ്ദേശത്തിന്റെയും അവിസ്‌താമരണീയ...

Read More >>
#trinjourney | യാത്രക്കാർക്ക് ശ്വാസം മുട്ടുന്നു; ദുരിതമായി മലബാറിലെ തീവണ്ടി യാത്ര

Oct 25, 2023 07:55 PM

#trinjourney | യാത്രക്കാർക്ക് ശ്വാസം മുട്ടുന്നു; ദുരിതമായി മലബാറിലെ തീവണ്ടി യാത്ര

ഷൊർണൂർ-കാസർഗോഡ് പാതയിൽ പുതുതായി ഒരു വണ്ടി വേണം എന്ന ആവശ്യം...

Read More >>
#TrueVisionNews | ലിസ്റ്റിൽ ട്രൂവിഷൻ ന്യൂസ്; കേരള സർക്കാർ ഓൺലൈൻ മാധ്യമങ്ങളുടെ എംപാനൽമെന്റ് (മീഡിയ ലിസ്റ്റ് ) ഉത്തരവ് പുറത്തിറങ്ങി

Oct 21, 2023 05:12 PM

#TrueVisionNews | ലിസ്റ്റിൽ ട്രൂവിഷൻ ന്യൂസ്; കേരള സർക്കാർ ഓൺലൈൻ മാധ്യമങ്ങളുടെ എംപാനൽമെന്റ് (മീഡിയ ലിസ്റ്റ് ) ഉത്തരവ് പുറത്തിറങ്ങി

കേന്ദ്ര സർക്കാറിന് കീഴിലുള്ള മിനിസ്റ്ററി ഓഫ് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാകാസ്റ്ററിംഗ് സെൽഫ് റെഗുലേഷൻ ബോഡിയുടെ അംഗീകാരം ഇതിനകം ട്രൂവിഷൻ ന്യൂസ് .കോം...

Read More >>
#india | 'ഇന്ത്യ' എന്ന പേര് ഒരു സർക്കാരിന്റേതുമല്ല, രാജ്യത്തിന്റേതാണ്; പേര് മാറ്റി കാവി പുതപ്പിക്കാൻ ഒരുങ്ങുന്നവർ

Sep 13, 2023 03:51 PM

#india | 'ഇന്ത്യ' എന്ന പേര് ഒരു സർക്കാരിന്റേതുമല്ല, രാജ്യത്തിന്റേതാണ്; പേര് മാറ്റി കാവി പുതപ്പിക്കാൻ ഒരുങ്ങുന്നവർ

തെരഞ്ഞെടുപ്പ് ജയിക്കാനും അധികാരം നിലനിർത്താനും ബിജെപി എന്തും ചെയ്യുമെന്ന് ഗുജറാത്ത് വംശഹത്യയും ബാബറി പള്ളി പൊളിച്ചതുമൊക്കെ നമ്മെ...

Read More >>
#nipah |  നിപ ജീവനുകളെടുക്കുന്നു; സിസ്റ്റർ ലിനിയെ ഓർക്കാതെ ഈ കാലം എങ്ങനെ കടന്നുപോകും?

Sep 12, 2023 08:41 PM

#nipah | നിപ ജീവനുകളെടുക്കുന്നു; സിസ്റ്റർ ലിനിയെ ഓർക്കാതെ ഈ കാലം എങ്ങനെ കടന്നുപോകും?

താൻ പരിചരിച്ച രോഗിയിൽനിന്ന്​ പകർന്ന വൈറസ്​ തന്നെയാണ്​ ലിനിയുടെ ജീവനും എടുത്തത്​....

Read More >>
#AdityaL1 | ഇന്ത്യ സൂര്യനിലേക്ക്; അറിയാം ആ യാത്രയും ആദിത്യന്റെ രഹസ്യങ്ങളും

Sep 2, 2023 04:53 PM

#AdityaL1 | ഇന്ത്യ സൂര്യനിലേക്ക്; അറിയാം ആ യാത്രയും ആദിത്യന്റെ രഹസ്യങ്ങളും

സൂര്യനെ കുറിച്ചുള്ള ഇന്ത്യയുടെ ആദ്യ പരിശ്രമമായ ആദിത്യ എല്‍ 1 ന് 368 കോടി രൂപയാണ് ചെലവ്...

Read More >>
Top Stories