തൃശൂര്‍ : ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 65 വയസുകാരന് 12 വര്‍ഷം കഠിന തടവ്. തൃശൂര്‍ അമലനഗര്‍ സ്വദേശി പറപ്പുള്ളി ജോസിനെയാണ് തൃശൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 2014-2015 കാലയളവില്‍ അയല്‍വാസിയായ കുട്ടിയെ ജോസ് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.
നെഹ്രു യുവകേന്ദ്ര മുന്‍ ഉദ്യോഗസ്ഥനാണ് ജോസ്. അയല്‍വാസിയായ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. കേസില്‍ പ്രതിയായതോടെ ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ അറസ്റ്റിൽ
കൊല്ലം : വെളിയത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ അറസ്റ്റിൽ. വെളിയം വെസ്റ്റ് മൃഗാശുപത്രി ജങ്ഷനിൽ ശ്രീകൃഷ്ണാ സ്റ്റോഴ്സ് നടത്തുന്ന റോഡുവിള പുത്തൻ വീട്ടിൽ അനിരുദ്ധനെ (58) യാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീ അനിരുദ്ധന്‍റെ കടയിൽ നിന്നാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. ആഗസ്റ്റ് 24 നും ഈ മാസം നാലിനും കടയിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്നാണ് പരാതി.
പൊലീസ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി. അനിരുദ്ധനെ അറസ്റ്റ് ചെയ്ത് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൂയപ്പള്ളി എസ്.എച്ച്. ഒ. ബിജു, എസ്.ഐ. അഭിലാഷ്, എ.എസ്.ഐ അഭിലാഷ്, എ.എസ്.ഐ ചന്ദ്രകുമാർ, സി.പി.ഒമാരായ മുരുകേശ്, മധു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Sexual assault on a seven-year-old girl; The court sentenced the 65-year-old man