അഹമ്മദാബാദ് : (truevisionnews.com) അഹമ്മദാബാദ് വിമാനദുരന്തത്തിൽ നിർണായക തെളിവാകേണ്ട ബ്ലാക് ബോക്സ് കണ്ടെത്തി . വിമാനത്തിന്റെ അവിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ബ്ലാക് ബോക്സ് കണ്ടെത്തിയത് . 27 മണിക്കൂറിന് ശേഷമാണ് ബ്ലാക് ബോക്സ് കണ്ടെത്താൻ സാധിച്ചത് . അപകടസ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും ചേർന്നു.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി തുടങ്ങി. തിരിച്ചറിയാത്തവരുടെ ഡിഎൻഎ പരിശോധനയും തുടരുന്നു. അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 265 ആയി.. വിമാനയാത്രികരെ കൂടാതെ സമീപത്തെ ബി.ജെ മെഡിക്കൽ കോളജിലെ ഹോസ്റ്റലിലെ വിദ്യാർഥികളും പ്രദേശവാസികളും ഉൾപ്പെടെ 24 പേരും മരിച്ചു.
.gif)

വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. സംഭവത്തിൽ വിമാനത്തിലുള്ള 242 പേർ മരണപ്പെട്ടപ്പോൾ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരൻ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
Ahmedabad plane crash Critical black box found
