ന്യൂഡൽഹി: ( www.truevisionnews.com) ഇന്ത്യാ- ഫ്രഞ്ച് പ്രതിരോധ സഹകരണത്തിലെ നിർണായക ചുവടുവെയ്പ്പ്. ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ ഘടകങ്ങൾ ഇന്ത്യയിൽ നിർമിക്കാനൊരുങ്ങി ടാറ്റയും ദസ്സൊയും. ഫ്യൂസെലേജ് (യുദ്ധവിമാനത്തിന്റെ ബോഡി) നിർമാണത്തിനായാണ് ഇരുകമ്പനികളും തമ്മിൽ കരാരിൽ ഒപ്പിട്ടത്.
നിലവിൽ ഇന്ത്യൻ വ്യോമസേന 36 റഫാൽ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതിനൊപ്പം നാവികസേനയ്ക്ക് വേണ്ടി 26 റഫാൽ-എം വിമാനങ്ങളും ഇന്ത്യ വാങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ കരാർ പ്രസക്തമാകുന്നത്.
.gif)
ഇന്ത്യയുടെ മൾട്ടിറോൾ യുദ്ധവിമാന ഇടപാടിൽ സാധ്യത കൽപ്പിക്കപ്പെടുന്ന വിമാനം കൂടിയാണ് റഫാൽ. ഇതിനിടെയാണ് ഇന്ത്യയിൽ വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾ നിർമിക്കാനുള്ള കരാർ യാഥാർഥ്യമാകുന്നത്.
ഹൈദരാബാദിലായിരിക്കും റഫാലിന്റെ ഫ്യൂസെലേജ് നിർമിക്കാനുള്ള പ്ലാന്റ് സജ്ജമാക്കുക. 2028ൽ ആദ്യത്തെ ഫ്യൂസെലേജ് നിർമിച്ച് പുറത്തിറക്കും. മാസം രണ്ട് ഫ്യൂസെലേജ് വീതം നിർമിക്കാനാകുന്ന ശേഷിയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.
ഇന്ത്യയിലേക്കുള്ള വിതരണ ശൃംഖല ശക്തിപ്പെടുത്താൻ ഇതിലൂടെ ദസ്സോയ്ക്ക് സാധിക്കും. 110 മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വമ്പൻ കരാർ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതിൽ കരാർ ദസ്സോയ്ക്ക് ലഭിച്ചാൽ ഇന്ത്യയിൽ നിർമാണം ആരംഭിക്കാനുള്ള സാധ്യതയ്ക്കും ഈ കരാർ സഹായിക്കും.
rafale fighter jet bodies made india tata
