തിരുവനന്തപുരം: (truevisionnews.com)തിരുവനന്തപുരം നഗരസഭയിലെ കുടിവെള്ള പ്രശ്‌നം നാലാം ദിവസവും തുടരുന്നു. ഇന്നലെ രാത്രി പമ്പിങ് നേരിയ രീതിയില്‍ പുനരാരംഭിച്ചിരുന്നു. പമ്പിങ് കൂടുതല്‍ പ്രഷറിലേക്ക് വന്നപ്പോള്‍ വീണ്ടും പൈപ്പ് പൊട്ടുന്ന സാഹചര്യമുണ്ടായി.
ഇതോടെ പമ്പിങ് കുറച്ച് നേരം മാറ്റിവെക്കേണ്ടി വന്നു. തിരുവനന്തപുരം നഗരത്തിലെ 44 വാര്‍ഡുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കിട്ടാത്ത സാഹചര്യമാണുള്ളത്. കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസമായിട്ടും ഇപ്പോഴും ബദല്‍ ക്രമീകരണങ്ങള്‍ സജ്ജമാക്കാന്‍ സാധിച്ചിട്ടില്ല.
വിഷയത്തില്‍ ബിജെപി പ്രതിഷേധം കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി ബിജെപി കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയേറ്റില്‍ മാര്‍ച്ച് നടത്തി. ഇന്ന് മേയറെ തടഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു.
അതേസമയം കുടിവെള്ളം വിതരണം ചെയ്യുന്നതിന് 34 ടാങ്കര്‍ ലോറികളില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളമെത്തിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാട്ടര്‍ അതോറിറ്റിയില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
8547638200 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടില്‍ യോഗം ചേര്‍ന്നിരുന്നു. ജല അതോറിറ്റി ഉദ്യോഗസ്ഥര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ, എംഎല്‍എമാരായ വി കെ പ്രശാന്ത്, ആന്റണി രാജു എന്നിവര്‍ പങ്കെടുത്തു.
അതേസമയം, ശുദ്ധജലം വിതരണം ചെയ്യുന്നത് തടസ്സപ്പെട്ടതില്‍ ബദല്‍ ക്രമീകരണം ഒരുക്കുന്നതില്‍ വീഴ്ച്ച പറ്റിയെന്ന് ആന്റണി രാജു പറഞ്ഞു.
#without #access #drinking #water #There #no #water #Thiruvananthapuram #Municipality #fourth #day #BJP #block #mayor