പുരി : ഒഡീഷയിലെ പുരിയിൽ അഞ്ച് വയസുകാരി ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം. കുട്ടിയുടെ കുടുംബവുമായി പരിചയമുള്ള യുവാവ് വീടിന് മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ചയായിരുന്നു സംഭവം. രക്ഷിതാക്കൾ പുറത്തുപോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ വീടിന് മുകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. അൽപസമയത്തിന് ശേഷം കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അമ്മയാണ് സംഭവം ആദ്യംകണ്ടത്.
ഇതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ജഗത്സിംഗ്പൂർ സ്വദേശിയാണ് പ്രതി. പീഡനത്തിനിരയായ കുട്ടി നിലവിൽ കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പുരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മോശമായതോടെയാണ് കട്ടക്കിലേക്ക് മാറ്റിയത്. പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇയാൾക്കെതിരേ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് കെവി സിങ് പറഞ്ഞു.
Five-year-old girl brutally raped; The search for the relative is intense