ലഖ്നോ: (truevisionnews.com) വാങ്ങിയ സാധനത്തിന്‍റെ പണം നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പട്ടാപ്പകൽ യുവാവിന്‍റെ കഴുത്തറുത്ത് തെരുവ് കച്ചവടക്കാരൻ.
ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. ഷെഫീഖ് എന്ന യുവാവാണ് പട്ടാപ്പകൽ റോഡരികിൽ ക്രൂരമായ ആക്രമണത്തിനിരയായത്. റിങ്കു പ്രജാപതി എന്ന കച്ചവടക്കാരനാണ് പ്രതി.
ബറേലിയിലെ തിരക്കേറിയ തെരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴുത്തറുക്കുന്ന ദൃശ്യങ്ങൾ ആരോ മൊബൈലിൽ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ക്രൂര അക്രമം കണ്ടിട്ടും ആരും ഇടപെടാതെ നോക്കിനിൽക്കുകയായിരുന്നു. മോമോസ് വിൽപ്പനക്കാരനായ പ്രതി സംഭവത്തിനുശേഷം ഒളിവിലാണ്.
ഇയാളെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. സംഭവത്തിൽ പൊതുജനങ്ങളിൽനിന്ന പ്രതിഷേധമുയർന്നിട്ടുണ്ട്. ഇതേതുടർന്ന് പ്രതിയെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷെഫീഖിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
#dispute #over #payment #street #vendor #who #cut #throat #young #man