കോട്ടയം: (truevisionnews.com)നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായതിനെ തുടർന്ന് കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് തിരിച്ചുവന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്ത് ചാലിശ്ശേരിയിൽ വീട്ടിൽ അമൽ മധു(24)വിനെയാണ് കാപ്പ നിയമം ലംഘിച്ചതിന് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് സ്റ്റേഷനിലും കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഓഫിസിലുമായി അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം,
കഞ്ചാവ് വിൽപന തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണണ് അമൽ. ഇയാൾക്കെതിരെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു.
എന്നാൽ, ഇയാൾ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്.പിക്ക് രഹസ്യവിവരം ലഭിച്ചു. തുടർന്ന് കുറവിലങ്ങാട് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. നോബിള്‍ പി.ജെ, എസ്.ഐമാരായ സുമിത, ജൈസണ്‍ സി.പി.ഒമാരായ ഷിജാസ്, എ.കെ പ്രവീണ്‍ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
#Deported #Kappa #case #suspect #returns #Arrested #again #following #intelligence