കൊല്ലം : വെളിയത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ അറസ്റ്റിൽ. വെളിയം വെസ്റ്റ് മൃഗാശുപത്രി ജങ്ഷനിൽ ശ്രീകൃഷ്ണാ സ്റ്റോഴ്സ് നടത്തുന്ന റോഡുവിള പുത്തൻ വീട്ടിൽ അനിരുദ്ധനെ (58) യാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീ അനിരുദ്ധന്‍റെ കടയിൽ നിന്നാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. ആഗസ്റ്റ് 24 നും ഈ മാസം നാലിനും കടയിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്നാണ് പരാതി.
പൊലീസ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി. അനിരുദ്ധനെ അറസ്റ്റ് ചെയ്ത് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൂയപ്പള്ളി എസ്.എച്ച്. ഒ. ബിജു, എസ്.ഐ. അഭിലാഷ്, എ.എസ്.ഐ അഭിലാഷ്, എ.എസ്.ഐ ചന്ദ്രകുമാർ, സി.പി.ഒമാരായ മുരുകേശ്, മധു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ
ആലപ്പുഴ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർകാട് ആലാലിയ്ക്കൽ വീട്ടിൽ മുസ്തഫ (20) ആണ് പിടിയിലായത്.
പത്തനംതിട്ട സ്വദേശിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി ആലപ്പുഴയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു.
ഹൈദരാബാദിൽ ഒളിവിലായിരുന്ന പ്രതിയെ ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്പെക്ടർ അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എസ്.ഐ. അശോകൻ, എ.എസ്.ഐ മാരായ മോഹൻ കുമാർ.ആർ, മനോജ്.യു.കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ വിപിൻ ദാസ്, ഷാൻകുമാർ.ആർ, തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
A shop owner who tried to molest a housewife in Kollam was arrested