ബെംഗളൂരു: ( www.truevisionnews.com ) ബെംഗളൂരുവില്‍ 18-കാരിയായ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. 28-കാരനും പെറ്റ് ഷോപ്പ് ഉടമയുമായ മുഹമ്മദ് മാറുഫ് ഷെരീഫാണ് അറസ്റ്റിലായത്. ജൂലായ് 11-നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറില്‍ ഷോപ്പിങ്ങിനായി പോയതായിരുന്നു 18-കാരി.
റോഡ് മുറിച്ചുകടക്കുന്നതിനിടെ പ്രതി വിദ്യാര്‍ഥിനിയെ സമീപിക്കുകയും പിന്നാലെയെത്തി കെട്ടിപിടിക്കുകയുമായിരുന്നു. വിദ്യാര്‍ഥിനി ശക്തമായി എതിര്‍ത്തുവെങ്കിലും പിടിവിടാന്‍ ഇയാൾ തയ്യാറായില്ല. ഇതിനിടെ വിദ്യാര്‍ഥിനിയെ യുവാവ് ചുംബിക്കുകയും ചെയ്തു. ഒടുവില്‍ പിടിവിട്ട് രക്ഷപ്പെട്ട ഓടിയ പെൺകുട്ടി ആ വഴി പോവുകയായിരുന്ന രണ്ടുപേരോട് കാര്യം പറഞ്ഞു. ഇത് കണ്ട പ്രതി ഉടന്‍ തന്നെ സ്ഥലം വിടുകയും ചെയ്തു.
.gif)

വീട്ടിലെത്തിയ 18-കാരി വീട്ടുകാരോട് സംഭവിച്ചതെല്ലാം പറഞ്ഞു. മാതാപിതാക്കള്‍ വിദ്യാര്‍ഥിനിയെ കൗണ്‍സലിങ്ങിന് വിധേയമാക്കുകയും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മാറുഫിനെ പോലീസ് അറസ്റ്റുചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
A young man was arrested for sexually assaulting an 18 year-old student by following her hugging her and kissing her
