തിരുവനന്തപുരം : ( www.truevisionnews.com ) സംസ്ഥാനത്ത് ശനിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം,വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. 60 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം വിലക്കി. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന തിരമാല മുന്നറിയിപ്പുമുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവര്‍ഷം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇതുവരെ 53 ശതമാനം അധിക മഴ ലഭിച്ചെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. കാലവര്‍ഷം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോഴുള്ള കണക്കാണിത്.
.gif)

വടക്കന്‍ ജില്ലകളായ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 1432 മില്ലമീറ്റര്‍ മഴ ലഭിച്ച കണ്ണൂരാണ് കേരളത്തില്‍ ഒന്നാമത്.മെയ് 24നാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചത്. തീവ്ര മഴയ്ക്ക് പുറമെ ശക്തമായ കാറ്റും സംസ്ഥാനത്തുടനീളം ആഞ്ഞൂവീശി. ഒരു മാസത്തില്‍ 17 ദിവസവും ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രവണതയാണ് കാണാനായത്. തുടക്കത്തിലെ ശക്തമായ പെയ്ത്തിന് ശേഷം പത്ത് ദിവസത്തേക്ക് മഴ ദുര്‍ബലമാവുകയും, 11ന് വീണ്ടും ശക്തിയാര്‍ജിക്കുകയും ചെയ്തു.
heavy rainfall strong winds weather update kerala
