ഇന്ന് മുതൽ മഴ കനക്കും ...; കോഴിക്കോട്, കണ്ണൂര്‍ ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് മുതൽ മഴ കനക്കും ...; കോഴിക്കോട്, കണ്ണൂര്‍ ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Jun 22, 2025 07:53 AM | By Susmitha Surendran

(truevisionnews.com) സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ബീഹാറിനു മുകളില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദവും രാജസ്ഥാന് മുകളിലെ ചക്രവാതചുഴിയുമാണ് മഴയ്ക്ക് കാരണം. മഴയ്‌ക്കൊപ്പം 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഞ്ഞ അലര്‍ട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.  ജൂണ്‍ 22 മുതല്‍ 27 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



Isolated heavy rains likely state from today

Next TV

Related Stories
ഓണം കളറാക്കാം ...; സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ചു, ഓണക്കാലത്തേയ്‌ക്ക്‌ അവശ്യ സാധനങ്ങൾ ഉറപ്പാകും

Jun 22, 2025 11:43 AM

ഓണം കളറാക്കാം ...; സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ചു, ഓണക്കാലത്തേയ്‌ക്ക്‌ അവശ്യ സാധനങ്ങൾ ഉറപ്പാകും

ഓണക്കാല വിപണിയിലെ ഇടപെടലിന് സപ്ലൈക്കോയ്ക്ക് 100 കോടി ധനവകുപ്പ്...

Read More >>
കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും  കൂട്ടിയിടിച്ച് അപകടം;  46 പേര്‍ക്ക് പരിക്ക്

Jun 22, 2025 11:10 AM

കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 46 പേര്‍ക്ക് പരിക്ക്

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്...

Read More >>
 പിന്നോട്ടില്ല ....; എൻ എസ് എസ് വേദിയിലും ആർ എസ് എസ് ഭാരതാംബ

Jun 22, 2025 10:15 AM

പിന്നോട്ടില്ല ....; എൻ എസ് എസ് വേദിയിലും ആർ എസ് എസ് ഭാരതാംബ

എൻ എസ് എസ് വേദിയിലും ആർ എസ് എസ്...

Read More >>
Top Stories