(www.truevisionnews.com) ജി-സെവൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി യാത്ര തിരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാനഡയിലെത്തും. ത്രിരാഷ്ട്ര സന്ദർശനത്തിൻറെ ഭാഗമായി മോദി നിലവിൽ സൈപ്രസിലാണ് ഉള്ളത്. ജി സെവൻ ഉച്ചകോടിക്കിടെ ഡോണൾഡ് ട്രംപ് അടക്കമുള്ളവരെ പ്രധാനമന്ത്രി കണ്ടേക്കും. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യം ജി-സെവനിൽ പ്രധാന ചർച്ചയാകാനാണ് സാധ്യത.
രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം അവസാനിപ്പിക്കണം എന്ന നിലപാട് ഇന്ത്യ അറിയിക്കും. ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിനു ശേഷം ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളായിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉന്നതതല ചർച്ചയ്ക്ക് സാഹചര്യം ഒരുങ്ങുന്നത്. ഉച്ചകോടിക്ക് ശേഷം ക്രൊയേഷ്യയും മോദി സന്ദർശിക്കും.
.gif)

സൈപ്രസ് പ്രസിഡന്റ്റുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നിർണായക മേഖലകളിൽ സഹകരിക്കാമെന്നു ഉറപ്പ് നൽകി. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. തുർക്കിയുമായി തർക്കമുള്ള സൈപ്രസിലേക്കുള്ള യാത്ര ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യതതിൽ കൂടിയാണ് മോദി നിശ്ചയിച്ചത്.
g-7 summit prime minister narendra modi arrive canada today
