കാസർഗോഡ് : ( www.truevisionnews.com ) പതിനേഴുകാരനെ നിരന്തരം പീഡനത്തിനിരയാക്കിയ വൈദികനെതിരേ കേസ്. അതിരുമാവ് ഇടവക വികാരി ഫാദർ പോൾ തട്ടുപറമ്പിലിനെതിരേയാണ് പരാതി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയിരിക്കുകയാണ്.
2024-മേയ് 15 മുതൽ ഓഗസ്റ്റ് 13-വരെയുള്ള കാലയളവിൽ വൈദികൻ തന്നെ പീഡിപ്പിച്ചുവെന്നാണ് പതിനേഴുകാരന്റെ പരാതി. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായാണ് പോലീസ് വ്യക്തമാക്കുന്നത്.
seventeen year old boy repeatedly tortured Case filed against the church vicar absconding
