തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിത്തിന്‍റേത് , പ്രതിക്കായുള്ള തിരച്ചിൽ ഊർജിതം

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെയെന്ന്  സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിത്തിന്‍റേത് , പ്രതിക്കായുള്ള തിരച്ചിൽ ഊർജിതം
Apr 23, 2025 07:08 AM | By Anjali M T

കോട്ടയം:(truevisionnews.com) കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു.

വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്.

ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.

പ്രതിക്കായി അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന് ശേഷം പ്രതി കേരളം വിട്ട് എന്ന സൂചനയാണ് പൊലീസിനുള്ളത്. പ്രതി മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പരുകളെല്ലാം സ്വിച്ച് ഓഫാണ്.

മൊബൈൽ ഫോൺ കവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. പ്രതിയുടെ നാട്ടിലും പരിശോധന നടത്തും. സംസ്ഥാനത്തിനകത്തും പൊലീസ് തെരച്ചിൽ തുടരുന്നുണ്ട്. അതേസമയം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ വിജയകുമാറിന്റെയും മീരയുടെയും മൃതദേഹം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള മകൾ എത്തിയ ശേഷമാകും സംസ്കാരം.


#Thiruvathukkal #double #murder#Police #confirm#accused #Amit#fingerprints #axe #search #accused #intensified

Next TV

Related Stories
 വല്ല കാര്യം ഉണ്ടായിരുന്നോ? കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച ആൾ പിടിയിൽ

Jun 1, 2025 11:55 AM

വല്ല കാര്യം ഉണ്ടായിരുന്നോ? കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച ആൾ പിടിയിൽ

കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച ആൾ...

Read More >>
തട്ടിപ്പിൽ വിരുതൻ...! സ്ത്രീകളെ ഉപയോഗിച്ച് മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന പ്രതി അറസ്റ്റിൽ

Jun 1, 2025 11:25 AM

തട്ടിപ്പിൽ വിരുതൻ...! സ്ത്രീകളെ ഉപയോഗിച്ച് മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന പ്രതി അറസ്റ്റിൽ

സ്ത്രീകളെ ഉപയോഗിച്ച് മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന പ്രതി...

Read More >>
വൈകുന്നേരം താമസ സ്ഥലത്തുനിന്ന് നടക്കാനിറങ്ങി, കോഴിക്കോട് ക്യാപ്റ്റന്‍ റോഡരികിൽ മരിച്ച നിലയില്‍

Jun 1, 2025 11:00 AM

വൈകുന്നേരം താമസ സ്ഥലത്തുനിന്ന് നടക്കാനിറങ്ങി, കോഴിക്കോട് ക്യാപ്റ്റന്‍ റോഡരികിൽ മരിച്ച നിലയില്‍

വൈകുന്നേരം താമസ സ്ഥലത്തുനിന്ന് നടക്കാനിറങ്ങിയ ക്യാപ്റ്റന്‍ റോഡരികിൽ മരിച്ച...

Read More >>
Top Stories